'പെട്ടിയും തൂക്കി ട്രംപിന് മുന്നില്‍ വട്ടം കറങ്ങുന്ന സെയില്‍സ് മാനും സ്റ്റോര്‍ മാനേജറും'; പാക് സൈനിക മേധാവിയ്ക്കും പ്രധാനമന്ത്രിയ്ക്കും പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ പരിഹാസവര്‍ഷം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ അപൂര്‍വ ഭൗമ ധാതുക്കളുടെ സ്യൂട്ട് കേസുമായി ചെന്ന് ആശ്രിതനാകാന്‍ ശ്രമിച്ച പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിന് നേര്‍ക്ക് വ്യാപക വിമര്‍ശനവുമായി പാക് പാര്‍ലമെന്റ്. അടുത്തിടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ ട്രംപിന് അപൂര്‍വ ഭൗമ ധാതുക്കള്‍ സമ്മാനിച്ചതാണ് പാകിസ്ഥാനില്‍ വ്യാപര വിമര്‍ശനത്തിനടയാക്കിയത്. സെനറ്റര്‍ ഐമല്‍ വാലി ഖാനാണ് പാക് പാര്‍ലമെന്റില്‍ വിഷയം വന്‍ രോഷത്തോടെ അവതരിപ്പിച്ചതും സൈനിക മേധാവിയേയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനേയും വിമര്‍ശിച്ചതും.

പാക് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് സൈനിക മേധാവി രാജ്യത്തിന്റെ സ്വത്ത് യുഎസ് പ്രസിഡന്റിന് സമ്മാനിച്ചത്. ഏതു നിയമപ്രകാരം ഏത് അധികാരമുപയോഗിച്ചാണ് വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തില്‍ സൈനിക മേധാവി ഇടപെടുന്നതെന്നാണ് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യം. ഇത് സ്വേച്ഛാധിപത്യമാണെന്നും അല്ലാതെ ജനാധിപത്യമല്ലെന്നും പാക് എംപി പറഞ്ഞു. പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ സംസാരിച്ച ഐമല്‍ വാലി ഖാന്‍, അസിം മുനീര്‍ ‘ഒരു സെയില്‍സ്മാന്‍ പോലെ’ പെരുമാറിയെന്നും ഷെഹ്ബാസ് ഷെരീഫ് ‘നാടകം കാണുന്ന മാനേജരെപ്പോലെ’യാണ് ട്രംപിന് മുന്നില്‍ പെരുമാറിയതെന്നും ആരോപിച്ചു.

പാകിസ്ഥാന്റെ സൈനിക മേധാവി ഒരു പെട്ടിയില്‍ അപൂര്‍വ ഭൗമധാതുക്കളുമായി ട്രംപിനെ ചുറ്റിക്കറങ്ങുകയാണ്. വിലയേറിയ കച്ചവടവസ്തുക്കള്‍ ഉപഭോക്താവിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന കടക്കാരന്റെ മനോഭാവമാണ് സൈനിക മേധാവിയുടേത്. എന്തൊരു തമാശയും പരിഹാസ്യവുമാണിത്. ഏതെങ്കിലുമൊരു സൈനിക മേധാവി ഇങ്ങനെ അപൂര്‍വ ഭൗമധാതുക്കളും പെട്ടിയിലാക്കി സഞ്ചരിക്കുമോ? ‘എനിക്ക് അതൊരു വലിയ ബ്രാന്‍ഡഡ് സ്റ്റോര്‍ പോലെ തോന്നി – ഒരു സെയില്‍സ്മാന്‍ ഒരു ഉപഭോക്താവിനോട് തന്നില്‍ നിന്ന് വലുതും തിളക്കമുള്ളതുമായ ഒരു സാധനം വാങ്ങാന്‍ പറയുന്നത് ഒരു മാനേജര്‍ സന്തോഷത്തോടെ നോക്കിനിന്നു.’

എന്ത് അധികാരത്തിന്റെ പുറത്താണ് ഇത് ചെയ്യുന്നതെന്നും ഇത് സ്വേച്ഛാധിപത്യമാണെന്നും ഇത് ജനാധിപത്യമല്ലെന്നു പറയേണ്ടിവരുന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും വാലി ഖാന്‍ ചൂണ്ടിക്കാണിച്ചു. ഇത് പാര്‍ലമെന്റിനെ അവഹേളിക്കുകയല്ലേ എന്നും ഐമല്‍ വലി ഖാന്‍ ചോദിച്ചു. ട്രംപിന് അസിം മുനീര്‍ അപൂര്‍വ ഭൗതധാതുക്കള്‍ സമ്മാനിക്കുന്ന ഫോട്ടോ ഈയാഴ്ച ആദ്യം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഈ സംഭവം. പാക്ക് നയതന്ത്രകാര്യങ്ങളില്‍ സൈന്യം കൂടുതലായി ഇടപെടുന്നതില്‍ ജനപ്രതിനിധികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് സൈനിക മേധാവിയെ പാര്‍ലമെന്റംഗം നേരിട്ട് രൂക്ഷമായി വിമര്‍ശിച്ചത്. മെയ് മാസത്തില്‍ ട്രംപ് മധ്യസ്ഥത വഹിച്ചതായി ആവര്‍ത്തിച്ച് അവകാശപ്പെട്ട ഇന്ത്യ- പാക് സംഘര്‍ഷത്തിനുശേഷം അസിം മുനീറിന്റെ വാഷിംഗ്ടണിലേക്കുള്ള മൂന്നാമത്തെ യാത്രയായിരുന്നു ഇത്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ