'പെട്ടിയും തൂക്കി ട്രംപിന് മുന്നില്‍ വട്ടം കറങ്ങുന്ന സെയില്‍സ് മാനും സ്റ്റോര്‍ മാനേജറും'; പാക് സൈനിക മേധാവിയ്ക്കും പ്രധാനമന്ത്രിയ്ക്കും പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ പരിഹാസവര്‍ഷം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ അപൂര്‍വ ഭൗമ ധാതുക്കളുടെ സ്യൂട്ട് കേസുമായി ചെന്ന് ആശ്രിതനാകാന്‍ ശ്രമിച്ച പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിന് നേര്‍ക്ക് വ്യാപക വിമര്‍ശനവുമായി പാക് പാര്‍ലമെന്റ്. അടുത്തിടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ ട്രംപിന് അപൂര്‍വ ഭൗമ ധാതുക്കള്‍ സമ്മാനിച്ചതാണ് പാകിസ്ഥാനില്‍ വ്യാപര വിമര്‍ശനത്തിനടയാക്കിയത്. സെനറ്റര്‍ ഐമല്‍ വാലി ഖാനാണ് പാക് പാര്‍ലമെന്റില്‍ വിഷയം വന്‍ രോഷത്തോടെ അവതരിപ്പിച്ചതും സൈനിക മേധാവിയേയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനേയും വിമര്‍ശിച്ചതും.

പാക് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് സൈനിക മേധാവി രാജ്യത്തിന്റെ സ്വത്ത് യുഎസ് പ്രസിഡന്റിന് സമ്മാനിച്ചത്. ഏതു നിയമപ്രകാരം ഏത് അധികാരമുപയോഗിച്ചാണ് വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തില്‍ സൈനിക മേധാവി ഇടപെടുന്നതെന്നാണ് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യം. ഇത് സ്വേച്ഛാധിപത്യമാണെന്നും അല്ലാതെ ജനാധിപത്യമല്ലെന്നും പാക് എംപി പറഞ്ഞു. പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ സംസാരിച്ച ഐമല്‍ വാലി ഖാന്‍, അസിം മുനീര്‍ ‘ഒരു സെയില്‍സ്മാന്‍ പോലെ’ പെരുമാറിയെന്നും ഷെഹ്ബാസ് ഷെരീഫ് ‘നാടകം കാണുന്ന മാനേജരെപ്പോലെ’യാണ് ട്രംപിന് മുന്നില്‍ പെരുമാറിയതെന്നും ആരോപിച്ചു.

പാകിസ്ഥാന്റെ സൈനിക മേധാവി ഒരു പെട്ടിയില്‍ അപൂര്‍വ ഭൗമധാതുക്കളുമായി ട്രംപിനെ ചുറ്റിക്കറങ്ങുകയാണ്. വിലയേറിയ കച്ചവടവസ്തുക്കള്‍ ഉപഭോക്താവിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന കടക്കാരന്റെ മനോഭാവമാണ് സൈനിക മേധാവിയുടേത്. എന്തൊരു തമാശയും പരിഹാസ്യവുമാണിത്. ഏതെങ്കിലുമൊരു സൈനിക മേധാവി ഇങ്ങനെ അപൂര്‍വ ഭൗമധാതുക്കളും പെട്ടിയിലാക്കി സഞ്ചരിക്കുമോ? ‘എനിക്ക് അതൊരു വലിയ ബ്രാന്‍ഡഡ് സ്റ്റോര്‍ പോലെ തോന്നി – ഒരു സെയില്‍സ്മാന്‍ ഒരു ഉപഭോക്താവിനോട് തന്നില്‍ നിന്ന് വലുതും തിളക്കമുള്ളതുമായ ഒരു സാധനം വാങ്ങാന്‍ പറയുന്നത് ഒരു മാനേജര്‍ സന്തോഷത്തോടെ നോക്കിനിന്നു.’

എന്ത് അധികാരത്തിന്റെ പുറത്താണ് ഇത് ചെയ്യുന്നതെന്നും ഇത് സ്വേച്ഛാധിപത്യമാണെന്നും ഇത് ജനാധിപത്യമല്ലെന്നു പറയേണ്ടിവരുന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും വാലി ഖാന്‍ ചൂണ്ടിക്കാണിച്ചു. ഇത് പാര്‍ലമെന്റിനെ അവഹേളിക്കുകയല്ലേ എന്നും ഐമല്‍ വലി ഖാന്‍ ചോദിച്ചു. ട്രംപിന് അസിം മുനീര്‍ അപൂര്‍വ ഭൗതധാതുക്കള്‍ സമ്മാനിക്കുന്ന ഫോട്ടോ ഈയാഴ്ച ആദ്യം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഈ സംഭവം. പാക്ക് നയതന്ത്രകാര്യങ്ങളില്‍ സൈന്യം കൂടുതലായി ഇടപെടുന്നതില്‍ ജനപ്രതിനിധികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് സൈനിക മേധാവിയെ പാര്‍ലമെന്റംഗം നേരിട്ട് രൂക്ഷമായി വിമര്‍ശിച്ചത്. മെയ് മാസത്തില്‍ ട്രംപ് മധ്യസ്ഥത വഹിച്ചതായി ആവര്‍ത്തിച്ച് അവകാശപ്പെട്ട ഇന്ത്യ- പാക് സംഘര്‍ഷത്തിനുശേഷം അസിം മുനീറിന്റെ വാഷിംഗ്ടണിലേക്കുള്ള മൂന്നാമത്തെ യാത്രയായിരുന്നു ഇത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ