ഡൽഹി കലാപം 'മുസ്ലീങ്ങൾക്കെതിരെ മോദി സർക്കാർ അനുവദിച്ച വ്യവസ്ഥാപരമായ ഹിന്ദുത്വ അക്രമം': യു.കെ എം.പി നാദിയ വിറ്റോം

ഡൽഹി വംശഹത്യയെ “ഏറ്റുമുട്ടലുകൾ” എന്നും “പ്രതിഷേധം” എന്നും മുദ്രകുത്തരുത് മറിച്ച് അതിനെ എന്താണോ വിളിക്കേണ്ടത് അങ്ങനെ തന്നെ വിളിക്കണം എന്ന് യു.കെ എം.പി നാദിയ വിറ്റോം. തുടർച്ചയായതും വ്യവസ്ഥാപരവുമായ ഹിന്ദുത്വ അക്രമമാണ് ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ നടന്നതെന്നും ഇത് ബിജെപി സർക്കാർ അനുവദിച്ചു കൊടുത്തതാണെന്നും നാദിയ വിറ്റോം പറഞ്ഞു.

ബ്രിട്ടീഷ് പാർലമെന്റിലെ ഇന്ത്യൻ വംശജയായ ലേബർ പാർട്ടി അംഗം നാദിയ വിറ്റോം, ഡൽഹി കലാപത്തെ “ഏറ്റുമുട്ടലുകൾ” അല്ലെങ്കിൽ “പ്രതിഷേധം” എന്ന് പരാമർശിക്കാൻ വിസമ്മതിച്ചു. മോദിയുടെ ബിജെപി സർക്കാരിന്റെ അനുവാദത്തോടെ മുസ്ലീങ്ങൾക്കും ഇന്ത്യയിലെ നിരവധി ന്യൂനപക്ഷ വംശജർക്കും നേരെയുള്ള വ്യവസ്ഥാപരമായ ഹിന്ദുത്വ അക്രമങ്ങളുടെ തുടർച്ചയാണ് ഡൽഹിയിൽ നടന്നതെന്നും അവർ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെയും ഡൽഹി കലാപത്തെയും ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ അവർ അപലപിച്ചു. നാദിയയെ കൂടാതെ ലിബറൽ ഡെമോക്രാറ്റുകളും കൺസർവേറ്റീവുകളും ഇന്ത്യൻ സർക്കാരിനെ വിമർശിക്കുകയും കർശന നടപടിയെടുക്കാൻ ബ്രിട്ടീഷ് സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തു.

ടോറി എം.പി റിച്ചാർഡ് എബ്രഹാം, ഡൽഹി കലാപത്തിന്റെ വീഡിയോകൾ “സംഘടിത വിഭാഗീയ അക്രമങ്ങൾ” വെളിപ്പെടുത്തിയെന്നും “ആഴത്തിലുള്ള ആശങ്കകൾ” ചർച്ച ചെയ്യാൻ യു.കെ ഇന്ത്യൻ ഹൈക്കമ്മീഷണറെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കാൻ മന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

മിർപൂറിൽ ജനിച്ച ലേബർ എം.പി മുഹമ്മദ് യാസിനും ആശങ്ക പ്രകടിപ്പിച്ചു. “ബി.ബി.സി അടുത്തിടെ റിപ്പോർട്ട് ചെയ്തതുപോലെ, ഡൽഹി കലാപം പൊട്ടിപ്പുറപ്പെടുന്നതിലും മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പൊലീസ് പങ്കാളികളാണെന്നതിന് തെളിവുകളുണ്ട്,” അദ്ദേഹം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ