ഇസ്രായേൽ സഞ്ചാരികള്‍ക്ക് വിലക്ക്: തീരുമാനം പിൻവലിക്കാനൊരുങ്ങി മാലദ്വീപ്; അറബ് വംശജരെ ബാധിക്കുമെന്ന് വിലയിരുത്തൽ

മാലദ്വീപിൽ ഇസ്രായേൽ സഞ്ചാരികള്‍ക്കുള്ള വിലക്ക് നീക്കാന്‍ നീക്കം നടക്കുന്നതായി സൂചന. മാലദ്വീപിൽ ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കും. ഇസ്രായേലിൽ ജൂതൻമാർ മാത്രമല്ല ഉള്ളതെന്നും അറബ് മുസ്ലീം വിഭാഗക്കാരും ഉണ്ടെന്ന തിരിച്ചറിവാണ് വിലക്ക് നീക്കുന്നതിന് പിന്നിലുള്ള തീരുമാനമെന്ന് മാലദ്വീപ് അറ്റോർണി ജനറൽ അഹ്‌മദ് ഉഷാം പറഞ്ഞു.

ഈ മാസം ആദ്യമാണ് ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ മാലദ്വീപ് തീരുമാനമെടുത്തത്. എന്നാലിപ്പോൾ ഈ തീരുമാനത്തിൽ നിന്ന് മാലദ്വീപ് പിൻവാങ്ങിയിരിക്കുകയാണ്. ഇസ്രയേലികൾക്കേർപ്പെടുത്തിയ വിലക്ക് അറബ് വംശജരെയും ബാധിക്കുമെന്ന വിലയിരുത്തലിലാണ് മാലദ്വീപ് തീരുമാനം പിൻവലിക്കാനൊരുങ്ങുന്നത്.

ഇരുപത് ലക്ഷത്തോളം അറബ് മുസ്ലീങ്ങൾ ഇസ്രായേലിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേൽ പാസ്പോർട്ട് ഉടമകളായ നിരവധി പാലസ്‌തീനികളും ഉണ്ട്. ഒറ്റയടിക്ക് ഇസ്രായേൽ പൗരൻമാർക്ക് നിരോധനം കൊണ്ടുവന്നാൽ അത് ഇവരെയും ബാധിക്കും. അതിനാലാണ് തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് മാലദ്വീപ് അറ്റോർണി ജനറൽ അഹ്‌മദ് ഉഷാം പറഞ്ഞത്.

ജൂൺ ആദ്യവാരമാണ് മാലദ്വീപിൽ ഇസ്രായേൽ സഞ്ചാരികൾ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനമാകുന്നത്. സഞ്ചാരികളെ സ്ഥിരമായി വിലക്കുന്നതിന് നിയമനിർമ്മാണം നടത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു സർക്കാർ. പ്രസിഡൻ്റ് മൊഹമ്മദ് മൊയ്‌സു പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിലായിരുന്നു ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് പ്രസിഡൻ്റിൻ്റെ ഓഫീസ് പത്രക്കുറിപ്പുമിറക്കിയിരുന്നു. അതേസമയം ഇസ്രായേലിനോടുള്ള മാലദ്വീപ് സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും അഹ്‌മദ് ഉഷാം വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ