15 മാസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത് 382 പാലസ്തീൻ ഫുട്ബോൾ താരങ്ങളെ

15 മാസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത് 382 പാലസ്തീൻ ഫുട്ബോൾ താരങ്ങളെയെന്ന് പാലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്ത് വിട്ടു. “നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്കിടെ രക്തസാക്ഷികളായ പാലസ്തീൻ അത്ലറ്റുകളുടെയും സ്കൗട്ടുകളുടെയും എണ്ണം 382 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 724 ആയി ഉയർന്നു.” PFA സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

PFA പറയുന്നത് അനുസരിച്ച്, കുറഞ്ഞത് 235 മരണങ്ങൾ മറ്റ് കായിക ഇനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരിൽ 96 പേർ കുട്ടികളും 286 പേർ യുവാക്കളുമാണ്. പാലസ്തീൻ ഒളിമ്പിക് ഫുട്ബോൾ ടീമിൻ്റെ മുൻ താരവും അസിസ്റ്റൻ്റ് കോച്ചുമായ ഹാനി അൽ മസ്ദറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

കൂടാതെ, 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ബോംബാക്രമണത്തിൽ ഫുട്ബോളിനായി സമർപ്പിച്ച 147 ഉൾപ്പെടെ 287 കായിക സൗകര്യങ്ങൾ നശിച്ചു. തകർന്ന ഫുട്ബോൾ സൗകര്യങ്ങളിൽ 134 എണ്ണം ഗാസയിലാണെന്നും ബാക്കിയുള്ളവ വെസ്റ്റ് ബാങ്കിലാണെന്നും പിഎഫ്എ അറിയിച്ചു. പ്രാദേശിക അധികാരികളുടെ കണക്കുകൾ പ്രകാരം 47,161 പാലസ്തീനികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

2013 ലും 2014 ലും രണ്ട് തവണ ദേശീയ പുരുഷ ടീമിനെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്ത്യ സന്ദർശിച്ച ശക്തമായ ഒരു ഫുട്ബോൾ ടീം പാലസ്തീനുണ്ടായിരുന്നു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് 2013 സൗഹൃദ മത്സരം നടന്നത്. അഷ്‌റഫ് അൽഫവാഘ്ര നുമാൻ ഹാട്രിക് നേടിയ മത്സരത്തിൽ പാലസ്തീൻ 4-2ന് വിജയിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കണ്ണൂർ സ്വദേശി സികെ വിനീത് ആ മത്സരത്തിലാണ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്.

ഒരു വർഷത്തിന് ശേഷം സിലിഗുരിയിൽ നടന്ന രണ്ടാം സൗഹൃദ മത്സരത്തിൽ ഇന്ത്യയെ 3-2ന് പാലസ്തീൻ തോൽപിച്ചു. ലോക റാങ്കിങ്ങിൽ പലസ്തീൻ 101-ാം സ്ഥാനത്താണ്. പുരുഷ ഫുട്ബോളിൽ ഇന്ത്യ നിലവിൽ 126-ാം സ്ഥാനത്താണ്.

Latest Stories

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു