'വാവെ' പിളര്‍ത്തുമോ ലോകത്തെ? റഷ്യയും ചൈനയും സ്വന്തം നിലയ്ക്ക് ഇന്റര്‍നെറ്റിന് അതിര്‍ത്തി വരയ്ക്കുമ്പോള്‍ അമേരിക്ക വെറുതെ ഇരിക്കുമോ?

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് ചേരിയില്‍ നിന്ന് പൊരുതിയ കാലങ്ങളായിരുന്നു ഏതാണ്ട് എണ്‍പതുകളുടെ ഒടുവില്‍ വരെ. ഇന്നത്തെ റഷ്യ നേതൃത്വം നല്‍കിയ സോവിയറ്റ് ബ്ലോക്കും അമേരിക്കന്‍ ചേരിയും ലോകത്തെ രണ്ടായി പകുത്ത് മുന്നോട്ട് പോയപ്പോള്‍ യുദ്ധമില്ലെങ്കിലും സൃഷ്ടിക്കപ്പെട്ട അവസ്ഥയക്ക് ശീതസമരം എന്ന് പേരും വീണു.

പിന്നീട് സോവിയറ്റ്  യൂണിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്‌ററ് ചേരി വീണതോടെ ശീതസമരം ഇല്ലാതായി. ലോക ക്രമമാകട്ടെ മുതലാളിത്തമെന്ന ഒരേ ഒരു ചേരിയിലേക്ക് വഴി മാറുകയും ചെയ്തു. ഇതിനിടയിലായിരുന്നു ലോകത്തെ ഒന്നായി കൂട്ടിയിണക്കുന്ന ഇന്റര്‍നെറ്റിന്റെ കടന്നുവരവ്. വേള്‍ഡ് വൈഡ് വെബ് എന്ന അദൃശ്യവലയുടെ നിയന്ത്രണത്തിലായി ലോകം. ആ സുഖസുഷുപ്തിയില്‍ പ്രപഞ്ചം മയങ്ങിയിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റൊരു വാര്‍ത്ത നമ്മളെ തേടിയെത്തുന്നു. ഭൂഖണ്ഡങ്ങളെ മൂടിയ ഈ അദൃശ്യവലയില്‍ വിള്ളലുകള്‍ വീഴുമോ? ഭൂഖണ്ഡങ്ങളെ ഒന്നടങ്കം വരുതിയിലാക്കിയിരിക്കുന്ന ഈ വല ഇനി മുറിയുകയാണോ?
നിലവില്‍ പല രാജ്യങ്ങള്‍ക്കും കൂടാതെ വ്യത്യസ്ത ഏജന്‍സികള്‍ക്കും ഇതില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും സ്വതന്ത്രവും സുതാര്യവുമായ ഒന്നാണ് ഇന്റര്‍നെറ്റ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. വേള്‍ഡ് വൈഡ് വെബില്‍ നിന്ന സ്വാതന്ത്യം പ്രഖ്യാപിച്ച് സ്വന്തം രാജ്യത്ത് മാത്രം ഒതുങ്ങുന്ന നെറ്റ് വര്‍ക്ക് ബദലായി രൂപപ്പെടുത്താന്‍ റഷ്യന്‍ പാര്‍ലിമെന്റ് നിയമം പാസാക്കിയത് കഴിഞ്ഞ മാസമാണ്.

ഇതിനിടയിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് ടെലികോം രംഗത്തെ ചൈനീസ് ഭീമനായ “വാവെ” വഴിമാറി ചിന്തിക്കാന്‍ തുടങ്ങിയത്. ഒറ്റപ്പെടുത്താനുള്ള യു.എസ് നടപടിക്ക് തിരിച്ചടിയായി വാവെ റഷ്യയുമായി പുതിയ കരാറിന് ധാരണയായി. റഷ്യ വാവെയുടെ ചിറകില്‍ ഇനി 5 ജി നെറ്റ് വര്‍ക്കിലേക്ക് കുതിക്കും.

വാവെയുടെ സാങ്കേതിക വിദ്യ ഇല്ലെങ്കില്‍ അമേരിക്കയിലെ 5 ജി വ്യാപനം കൂടുതല്‍ വൈകുമെന്നതാണ് പുതിയ ആശങ്ക. എന്നു മാത്രമല്ല ഇതോടെ ലോകത്തെ മൂടിയ ഒറ്റ വല മുറിയും. രാജ്യാതിര്‍ത്തി പോലെ നെറ്റ് അതിര്‍ത്തിയും ഇനി മാറ്റി വരക്കപ്പെട്ടേക്കാം. വരാനിരിക്കുന്ന കാലം ഇനി ഏക വലയുടേതായിരിക്കില്ലെന്ന് സാരം.

ഡോണള്‍ഡ് ട്രംപുമാരുകള്‍ ഉള്‍പ്പെടുന്ന പുതിയ നാഷണലിസ്റ്റ് ഭരണകൂടങ്ങള്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും മറ്റൊന്നല്ല!

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു