'വാവെ' പിളര്‍ത്തുമോ ലോകത്തെ? റഷ്യയും ചൈനയും സ്വന്തം നിലയ്ക്ക് ഇന്റര്‍നെറ്റിന് അതിര്‍ത്തി വരയ്ക്കുമ്പോള്‍ അമേരിക്ക വെറുതെ ഇരിക്കുമോ?

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് ചേരിയില്‍ നിന്ന് പൊരുതിയ കാലങ്ങളായിരുന്നു ഏതാണ്ട് എണ്‍പതുകളുടെ ഒടുവില്‍ വരെ. ഇന്നത്തെ റഷ്യ നേതൃത്വം നല്‍കിയ സോവിയറ്റ് ബ്ലോക്കും അമേരിക്കന്‍ ചേരിയും ലോകത്തെ രണ്ടായി പകുത്ത് മുന്നോട്ട് പോയപ്പോള്‍ യുദ്ധമില്ലെങ്കിലും സൃഷ്ടിക്കപ്പെട്ട അവസ്ഥയക്ക് ശീതസമരം എന്ന് പേരും വീണു.

പിന്നീട് സോവിയറ്റ്  യൂണിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്‌ററ് ചേരി വീണതോടെ ശീതസമരം ഇല്ലാതായി. ലോക ക്രമമാകട്ടെ മുതലാളിത്തമെന്ന ഒരേ ഒരു ചേരിയിലേക്ക് വഴി മാറുകയും ചെയ്തു. ഇതിനിടയിലായിരുന്നു ലോകത്തെ ഒന്നായി കൂട്ടിയിണക്കുന്ന ഇന്റര്‍നെറ്റിന്റെ കടന്നുവരവ്. വേള്‍ഡ് വൈഡ് വെബ് എന്ന അദൃശ്യവലയുടെ നിയന്ത്രണത്തിലായി ലോകം. ആ സുഖസുഷുപ്തിയില്‍ പ്രപഞ്ചം മയങ്ങിയിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റൊരു വാര്‍ത്ത നമ്മളെ തേടിയെത്തുന്നു. ഭൂഖണ്ഡങ്ങളെ മൂടിയ ഈ അദൃശ്യവലയില്‍ വിള്ളലുകള്‍ വീഴുമോ? ഭൂഖണ്ഡങ്ങളെ ഒന്നടങ്കം വരുതിയിലാക്കിയിരിക്കുന്ന ഈ വല ഇനി മുറിയുകയാണോ?
നിലവില്‍ പല രാജ്യങ്ങള്‍ക്കും കൂടാതെ വ്യത്യസ്ത ഏജന്‍സികള്‍ക്കും ഇതില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും സ്വതന്ത്രവും സുതാര്യവുമായ ഒന്നാണ് ഇന്റര്‍നെറ്റ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. വേള്‍ഡ് വൈഡ് വെബില്‍ നിന്ന സ്വാതന്ത്യം പ്രഖ്യാപിച്ച് സ്വന്തം രാജ്യത്ത് മാത്രം ഒതുങ്ങുന്ന നെറ്റ് വര്‍ക്ക് ബദലായി രൂപപ്പെടുത്താന്‍ റഷ്യന്‍ പാര്‍ലിമെന്റ് നിയമം പാസാക്കിയത് കഴിഞ്ഞ മാസമാണ്.

ഇതിനിടയിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് ടെലികോം രംഗത്തെ ചൈനീസ് ഭീമനായ “വാവെ” വഴിമാറി ചിന്തിക്കാന്‍ തുടങ്ങിയത്. ഒറ്റപ്പെടുത്താനുള്ള യു.എസ് നടപടിക്ക് തിരിച്ചടിയായി വാവെ റഷ്യയുമായി പുതിയ കരാറിന് ധാരണയായി. റഷ്യ വാവെയുടെ ചിറകില്‍ ഇനി 5 ജി നെറ്റ് വര്‍ക്കിലേക്ക് കുതിക്കും.

വാവെയുടെ സാങ്കേതിക വിദ്യ ഇല്ലെങ്കില്‍ അമേരിക്കയിലെ 5 ജി വ്യാപനം കൂടുതല്‍ വൈകുമെന്നതാണ് പുതിയ ആശങ്ക. എന്നു മാത്രമല്ല ഇതോടെ ലോകത്തെ മൂടിയ ഒറ്റ വല മുറിയും. രാജ്യാതിര്‍ത്തി പോലെ നെറ്റ് അതിര്‍ത്തിയും ഇനി മാറ്റി വരക്കപ്പെട്ടേക്കാം. വരാനിരിക്കുന്ന കാലം ഇനി ഏക വലയുടേതായിരിക്കില്ലെന്ന് സാരം.

ഡോണള്‍ഡ് ട്രംപുമാരുകള്‍ ഉള്‍പ്പെടുന്ന പുതിയ നാഷണലിസ്റ്റ് ഭരണകൂടങ്ങള്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും മറ്റൊന്നല്ല!

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ