വൈദികനെയും കുടുംബത്തെയും കൊലപ്പെടുത്തി; മതംനോക്കി ആക്രമണം; സിറിയയിലെ ആഭ്യന്തര കലാപം ക്രൈസ്തവ വംശഹത്യയായി; സംയുക്ത പ്രതിഷേധവുമായി സഭാ തലവന്‍മാര്‍

സിറിയയിലെ ആഭ്യന്തര കലാപം ക്രൈസ്തവര്‍ക്കെതിരെയുള്ള വംശഹത്യമായി മാറുന്നു. കൊല്ലപ്പെടുന്നവരില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ജോണ്‍ പത്താമന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന്‍, മുത്തശ്ശി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു കുടുംബത്തെ മുഴുവനും ആക്രമികള്‍ കൊലപ്പെടുത്തിയെന്ന് ആദേഹം പറഞ്ഞു. ടാര്‍ട്ടസിലെ സെന്റ് ഏലിയാസ് പള്ളിയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതനായ ഫാ. യോഹാന്‍ യൂസഫ് ബൂത്രോസാണ് കൊല്ലപ്പെട്ട വൈദികന്‍. സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനോട് കൂറ് പുലര്‍ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്‌കസിലെ പുതിയ ഭരണകൂടവും തമ്മില്‍ അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അരങ്ങേറിയ അക്രമങ്ങള്‍ ക്രൈസ്തവ വേട്ടയായി മാറിയെന്ന് ഓര്‍ത്തഡോക്‌സ് നേതൃത്വം വ്യക്തമാക്കി.

അസദ് ഭരണകൂടത്തിന്റെ ശക്തികേന്ദ്രമായിരുന്ന, അലാവൈറ്റ് മേഖലയിലെ രണ്ട് തീരദേശ നഗരങ്ങളായ ടാര്‍ട്ടസ്, ലതാകിയ എന്നിവിടങ്ങളില്‍ നിന്ന് 800-ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍ക്കാലിക പ്രസിഡന്റ് അഹ്‌മദ് അല്‍-ഷാറക്ക് പിന്തുണ നല്‍കുന്ന തീവ്രവാദ വിഭാഗമായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമാണ് (എച്ച്ടിഎസ്) അസദിന്റെ വിശ്വസ്തരുടെ കലാപം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കുന്നത്.

ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നിരപരാധികളായ നൂറുകണക്കിന് സാധാരണക്കാരുടെ കൊലപാതകമാണ് ദിവസവും നടക്കുന്നത്. ഇതിനെതിരെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ജോണ്‍ പത്താമന്‍, സിറിയക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ഇഗ്‌നസ് അഫ്രെം രണ്ടാമന്‍, ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യൂസഫ് അല്‍-അബ്‌സി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.

ക്രൈസ്തവര്‍ക്കെതിരെയും കുട്ടികളും സ്ത്രീകള്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, സിറിയയുടെ തീരദേശ മേഖലയില്‍ അടുത്തിടെയുണ്ടായ അക്രമങ്ങളുടെ ഫലമായി കുറഞ്ഞത് 803 നിയമവിരുദ്ധ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഒരു യുദ്ധ നിരീക്ഷകന്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രകാരം, മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനോട് വിശ്വസ്തരായ സൈന്യം, സര്‍ക്കാര്‍ സേന, സിറിയന്‍ സര്‍ക്കാരുമായി അയഞ്ഞ ബന്ധമുള്ള ഗ്രൂപ്പുകള്‍, വ്യക്തിഗത തോക്കുധാരികള്‍ എന്നിവരുള്‍പ്പെടെ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളും ചേര്‍ന്നാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്.

ഡിസംബര്‍ ആദ്യം അസദിന്റെ പതനത്തിനു ശേഷമുള്ള ഏറ്റവും മാരകമായ സംഭവമാണിതെന്ന് എസ്എന്‍എച്ച്ആര്‍ പറഞ്ഞു. അസദ് വിശ്വസ്തര്‍ സിറിയന്‍ സര്‍ക്കാരിന്റെ സുരക്ഷാ, പോലീസ്, സൈനിക സേനകളിലെ 172 അംഗങ്ങളെയും 211 സാധാരണക്കാരെയും കൊലപ്പെടുത്തി. ”പ്രതിരോധ മന്ത്രാലയവുമായി നാമമാത്രമായി ബന്ധമുള്ള വിഭാഗങ്ങളും അനിയന്ത്രിതമായ ഗ്രൂപ്പുകളും” ഉള്‍പ്പെടുന്ന സൈനിക നടപടികളില്‍ പങ്കെടുത്ത സായുധ സേനകള്‍, 39 കുട്ടികളും 49 സ്ത്രീകളും 27 മെഡിക്കല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ കുറഞ്ഞത് 420 സാധാരണക്കാരെയും നിരായുധരായ പോരാളികളെയും കൊന്നു എന്ന് നിരീക്ഷകര്‍ പറയുന്നു.

ഏറ്റുമുട്ടലുകളിലെ സംസ്ഥാനേതര സായുധ സംഘാംഗങ്ങളുടെ മരണങ്ങള്‍ കണക്കാക്കുന്നില്ലെന്ന് എസ്എന്‍എച്ച്ആര്‍ വ്യക്തമാക്കി. വ്യാഴാഴ്ച അക്രമത്തിന് തുടക്കമിട്ട അസദ് വിശ്വസ്ത ഗ്രൂപ്പുകള്‍, ആക്രമണം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തിരുന്നതായും, അസദ് ഗവണ്‍മെന്റിന്റെ പതനത്തിന് മുമ്പ് അതിന്റെ സേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥരില്‍ നിന്ന് പരിശീലനം നേടിയതായും റിപ്പോര്‍ട്ട് കണ്ടെത്തി.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം