യമനിലെ യുഎസ് ആക്രമണത്തിൽ മരണം 80 ആയി; 150ലേറെ പേർക്ക് പരിക്ക്

യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ എൺപത് പേർ കൊല്ലപ്പെടുകയും 150ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഹൂതികളുടെ സൈനികശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന് പെൻ്റഗൺ അറിയിച്ചു. അതിനിടെ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു.

ഗസ്സ യുദ്ധവും ഉപരോധവും അടിച്ചേൽപ്പിച്ച് ഫലസ്‌തീൻ ജനതയെ വേട്ടയാടുന്ന ഇസ്രയേലിനെതിരെ നിലയുറപ്പിച്ചതിൻ്റെ പേരിൽ യെമനിലെ ഹൂതികൾക്കെതിരായ ആക്രമണം വ്യാപിപ്പിച്ച് അമേരിക്ക. ഹുദൈദ പ്രവിശ്യയിലെ റാസ് ഇസ തുറമുഖത്തിനു നേരെ നടന്ന ആക്രമണത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. 150 അധികം പേർക്ക് പരിക്കേറ്റതായും ഹുദൈദ ഹെൽത്ത് ഓഫീസ് അറിയിച്ചു. മാർച്ച് 15 മുതൽ യെമനിലെ ഹൂതികൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തിലെ ഏറ്റവും വലുതാണിത്. യെമനിലെ ജനതക്കെതിരെയല്ല, ഹൂതികളുടെ സൈനികശേഷി അമർച്ച ചെയ്യുകയാണ് ആക്രമണലക്ഷ്യമെന്ന് അമേരിക്ക അറിയിച്ചു. ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം കൂടുതൽ ശക് തമാക്കുമെന്ന് പെൻ്റഗൺ വെളിപ്പെടുത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണവും തുടരുകയാണ്. ഇന്നലെ മാത്രം 51 പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരിൽ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്.

ഗസ്സയിലെ മാനുഷിക ശൃംഖല അപ്പാടെ തകർന്നതായി ലോകത്തെ 12 പ്രധാന സന്നദ്ധ സംഘടനകൾ സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കി. ഭക്ഷണവും വെള്ളവും മരുന്നും നി ഷേധിച്ച് ആയിരങ്ങളെ മരണവഴിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് യു.എൻ ഏജൻസികളും കുറ്റപ്പെടുത്തി. അതിനിടെ, ഈജിപ്ത് സമർപ്പിച്ച പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേലിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം വൈകുകയാണ്. എത്രയും പെട്ടെന്ന് വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാനുള്ള ഊർജിത നടപടികൾ തുടരുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ