യമനിലെ യുഎസ് ആക്രമണത്തിൽ മരണം 80 ആയി; 150ലേറെ പേർക്ക് പരിക്ക്

യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ എൺപത് പേർ കൊല്ലപ്പെടുകയും 150ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഹൂതികളുടെ സൈനികശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന് പെൻ്റഗൺ അറിയിച്ചു. അതിനിടെ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു.

ഗസ്സ യുദ്ധവും ഉപരോധവും അടിച്ചേൽപ്പിച്ച് ഫലസ്‌തീൻ ജനതയെ വേട്ടയാടുന്ന ഇസ്രയേലിനെതിരെ നിലയുറപ്പിച്ചതിൻ്റെ പേരിൽ യെമനിലെ ഹൂതികൾക്കെതിരായ ആക്രമണം വ്യാപിപ്പിച്ച് അമേരിക്ക. ഹുദൈദ പ്രവിശ്യയിലെ റാസ് ഇസ തുറമുഖത്തിനു നേരെ നടന്ന ആക്രമണത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. 150 അധികം പേർക്ക് പരിക്കേറ്റതായും ഹുദൈദ ഹെൽത്ത് ഓഫീസ് അറിയിച്ചു. മാർച്ച് 15 മുതൽ യെമനിലെ ഹൂതികൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തിലെ ഏറ്റവും വലുതാണിത്. യെമനിലെ ജനതക്കെതിരെയല്ല, ഹൂതികളുടെ സൈനികശേഷി അമർച്ച ചെയ്യുകയാണ് ആക്രമണലക്ഷ്യമെന്ന് അമേരിക്ക അറിയിച്ചു. ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം കൂടുതൽ ശക് തമാക്കുമെന്ന് പെൻ്റഗൺ വെളിപ്പെടുത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണവും തുടരുകയാണ്. ഇന്നലെ മാത്രം 51 പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരിൽ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്.

ഗസ്സയിലെ മാനുഷിക ശൃംഖല അപ്പാടെ തകർന്നതായി ലോകത്തെ 12 പ്രധാന സന്നദ്ധ സംഘടനകൾ സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കി. ഭക്ഷണവും വെള്ളവും മരുന്നും നി ഷേധിച്ച് ആയിരങ്ങളെ മരണവഴിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് യു.എൻ ഏജൻസികളും കുറ്റപ്പെടുത്തി. അതിനിടെ, ഈജിപ്ത് സമർപ്പിച്ച പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേലിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം വൈകുകയാണ്. എത്രയും പെട്ടെന്ന് വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാനുള്ള ഊർജിത നടപടികൾ തുടരുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു