വെടിനിർത്തലിന് ശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു

ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ചൊവ്വാഴ്ച ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ അക്രമത്തിൽ 330 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. റമദാൻ മാസത്തിൽ നടന്ന വ്യോമാക്രമണത്തിൽ “കൂടുതലും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്” കൊല്ലപ്പെട്ടതെന്നും 150 ഓളം പേർക്ക് പരിക്കേറ്റതായും ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഗാസ മുനമ്പിലെ ഹമാസിന്റെ പോലീസിന്റെയും ആഭ്യന്തര സുരക്ഷാ സേവനങ്ങളുടെയും തലവനായ മഹ്മൂദ് അബു വത്ഫയും ഗാസ സിറ്റിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ഹമാസ് കമാൻഡർമാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സൈന്യം വിശേഷിപ്പിച്ചെങ്കിലും, വ്യോമാക്രമണങ്ങളുടെ അലയൊലികളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി വീഡിയോകളും പ്രാദേശിക റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. വ്യോമാക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട്, ഗാസ മുനമ്പിലെ പ്രതിരോധമില്ലാത്ത സാധാരണക്കാർക്കെതിരായ വംശഹത്യ യുദ്ധം ഇസ്രായേൽ പുനരാരംഭിച്ചതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. “നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്രവാദി സർക്കാരും വെടിനിർത്തൽ കരാർ അട്ടിമറിക്കാൻ തീരുമാനിച്ചിരിക്കുന്നു.” ഹമാസ് ചൊവ്വാഴ്ച രാവിലെ പറഞ്ഞു.

അതേസമയം, ഗാസയിൽ വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിയാലോചിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. “പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ, ഹമാസ്, ഹൂത്തികൾ, ഇറാൻ – ഇസ്രായേലിനെ മാത്രമല്ല, യുഎസിനെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവരും – ഒരു വില നൽകേണ്ടിവരും, എല്ലാവരും നരകം കാണേണ്ടി വരും.” ലീവിറ്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

Latest Stories

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു