സി.വിയിലെ ഹൈലൈറ്റ് മിയ ഖലീഫയും വോഡ്ക ഷോട്ടുകളുടെ റെക്കോഡും, എന്നിട്ടും ന്യൂയോർക്ക് സ്വദേശിക്ക് ലഭിച്ചത് 29 കമ്പനികളിൽ നിന്ന് ജോലി വാഗ്ദാനം

ന്യൂയോർക്കിൽ നിന്നുള്ള മുൻ ഗൂഗിൾ ജീവനക്കാരൻ ജെറി ലീ പ്രധാന കമ്പനികളുടെ റിക്രൂട്ട്മെന്റ് പ്രക്രിയകളിൽ അവർ നോക്കുന്ന ചില പ്രത്യേക ഘടകങ്ങളെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഗൂഗിളിൽ സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് മാനേജറായി പ്രവർത്തിച്ചിരുന്ന ജെറി ലീ, അസംബന്ധവും വിചിത്രവുമായ യോഗ്യതകൾ നിറഞ്ഞ ഒരു ബയോഡേറ്റ സമർപ്പിച്ച് ഒരു പരീക്ഷണം നടത്തി. ഈ വ്യക്തമായ തെറ്റുകൾക്കിടയിലും, അദ്ദേഹം ഒരു മാസത്തിനുള്ളിൽ 29 കമ്പനികളിൽ നിന്നാണ് ജോലി വാഗ്ദാനം ലഭിച്ചിരിക്കുന്നത്.

ലീയുടെ ബയോഡേറ്റയിൽ “മിയ ഖലീഫയിൽ വിദഗ്ധൻ” എന്നതും “ഒരു രാത്രി ഏറ്റവും കൂടുതൽ വോഡ്ക ഷോട്ടുകൾ എടുത്തതിന് റെക്കോർഡ്” എന്നതും “60% ഇന്റേൺ ടീമിലേക്ക് ഹെർപീസ് STD പടർത്തി” എന്നതും പോലുള്ള അസംബന്ധ കാര്യങ്ങൾ അതിൽ എഴുതി. അത്ഭുതകരമായി, ഈ അസാധാരണമായ കാര്യങ്ങൾ എഴുതിയിട്ടും അദ്ദേഹത്തിന് കോളുകൾ കിട്ടി.

ആറ് ആഴ്ചകളുടെ ഇടവേളയിൽ, Reddit, MongoDB, Robinhood എന്നിവ ഉൾപ്പെടെയുള്ള നിരവധി പ്രമുഖ കമ്പനികളിൽ നിന്ന് ലീക്ക് ഇന്റർവ്യൂ ക്ഷണങ്ങൾ ലഭിച്ചു. ഇങ്ങനെ ഒകെ എഴുതിയിട്ടും അദ്ദേഹം മുമ്പ് ജോലി ചെയ്ത ഗൂഗിൾ എന്ന വലിയ ബ്രാൻഡ് കമ്പനികളെ അത്രത്തോളം ആകർഷിച്ചു എന്നാണ് ആളുകൾ പറഞ്ഞത്.

ലീ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്ന് തന്റെ അസാധാരണമായ പരീക്ഷണത്തിൽ നിന്നുള്ള മൂന്ന് പ്രധാന പാഠങ്ങൾ പങ്കുവെച്ചു. ആദ്യം, ഒരു വൃത്തിയുള്ളതും സംക്ഷിപ്തവുമായ റിസ്യൂമെയുടെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു, ജോലിയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് ശക്തമായ ബുള്ളറ്റ് പോയിന്റുകൾ, വ്യക്തമായ ജോബ് ടൈറ്റിലുകൾ, നേട്ടങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചു. “നിങ്ങളെ ശ്രദ്ധിക്കപ്പെടാൻ സഹായിക്കുന്ന വലിയ കാര്യങ്ങളാണ്,” അദ്ദേഹം പറഞ്ഞു.

രണ്ടാമതായി, ജെറി ലീ നേട്ടങ്ങളെ ഹൈലൈറ്റ് ചെയ്യുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. “വലിയ പേരുകൾ കണ്ണുകളെ ആകർഷിക്കും, പക്ഷേ നിങ്ങൾ ഒരു പ്രധാന കമ്പനിയിൽ പ്രവർത്തിച്ചിട്ടില്ലെങ്കിൽ വിഷമിക്കേണ്ടതില്ല—നിങ്ങളുടെ നേട്ടങ്ങൾ ശ്രദ്ധേയമാകുന്നതാണ് വാസ്തവത്തിൽ പ്രധാനപ്പെട്ടത്,” അദ്ദേഹം പറഞ്ഞു.

View this post on Instagram

A post shared by Jerry Lee (@jerryjhlee)

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്