മുത്തലാഖ് ബില്ലിനെ ചൊല്ലി ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും തമ്മില്‍ ട്വിറ്ററില്‍ വാക് പോര്

കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസാക്കിയതിന് പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. മുസ്ലിംകളെ ശിക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അമിതമായി ഇടപെടുന്നുവെന്നാണ് ബില്‍ പാസായ ശേഷം മെഹബൂബ മുഫ്തി പ്രതികരിച്ചത്. നിയമവിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞ ഒരുകാര്യം തിടുക്കപ്പെട്ട് പാസാക്കുന്നതിന്റെ ആവശ്യകത ഇനിയും മനസ്സിലാകുന്നില്ല. മുസ്ലിംകളെ ശിക്ഷിക്കാന്‍ അമിതമായി ഇടപെടുന്നതിന്റെ തെളിവാണ് ബില്ലെന്നും മെഹബൂബ ട്വിറ്ററില്‍ പ്രതികരിച്ചു. എന്നാല്‍, മെഹബൂബയുടെ പ്രതികരണത്തിനെതിരെ ഒമര്‍ അബ്ദുള്ള രംഗത്തെത്തി.

ട്വീറ്റ് ചെയ്യും മുമ്പ് നിങ്ങളുടെ എംപി എന്താണ് വോട്ടെടുപ്പില്‍ ചെയ്തതെന്ന് അന്വേഷിക്കണം. ഞാന്‍ മനസ്സിലാക്കുന്നത്, അവര്‍ വോട്ടെടുപ്പില്‍ ബില്ലിന് എതിരായി വോട്ട് ചെയ്തിട്ടില്ല എന്നാണ്. തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബില്‍ പാസാക്കാന്‍ നിങ്ങള്‍ സര്‍ക്കാറിനെ സഹായിക്കുകയായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി. ഉടനെ മെഹബൂബ മുഫ്തിയും തിരിച്ചടിച്ചു. നിങ്ങള്‍ വലിയ ധാര്‍മികത ചമയേണ്ടെന്ന് മുഫ്തി പ്രതികരിച്ചു. 1999ലെ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്ത സെയ്ഫുദ്ദീന്‍ സോസിനെ പുറത്താക്കിയ ചരിത്രം ഒമര്‍ അബ്ദുല്ല ഓര്‍ക്കണമെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

നിങ്ങളുടെ പാര്‍ട്ടുടെ ഇരട്ടത്താപ്പിനെ ന്യായീകരിക്കാന്‍ 20 വര്‍ഷം മുമ്പത്തെ കാര്യം നിങ്ങള്‍ക്ക് ഓര്‍മിക്കേണ്ടി വന്നു. നിങ്ങളാണ് എംപിമാരോട് വോട്ടെടുപ്പില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന ആരോപണം അംഗീകരിക്കുകയാണ് ഇതിലൂടെ നിങ്ങള്‍ ചെയ്തത്. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത് ബിജെപിക്ക് തുണയായി എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഒമര്‍ അബ്ദുള്ള മറുപടി നല്‍കി.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്