ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഡല്‍ഹിയിലെ ബുദ്ധ് വിഹാറിലെ ജിംനേഷ്യത്തിലാണ് 21 കാരിയായ യുവതിയെ തൊഴിലുടമ അടക്കം മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. പ്രതികളെ പൊലീസ് പിടികൂടിയട്ടുണ്ട്. യുവതി ജോലി ചെയ്യുന്ന ഫാക്ടറിയുടെ ഉടമയായ ഉമേഷ് (35), ജിം ഉടമയായ 39 കാരന്‍ എന്നിവരാണ് പ്രതികള്‍. അറസ്റ്റിലായിവരില്‍ ഒരാള്‍ 17 വയസ്സുകാരനാണ്.

വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഫാക്ടറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതാണ് യുവതി. കുറച്ച് സമയത്തിന് ശേഷം തൊഴിലുടമ യുവതിയെ വിളിച്ച് സുഹൃത്തിന്റെ ജിംനേഷ്യത്തില്‍ കുറച്ച് ജോലികള്‍ ഉണ്ടെന്ന് പറഞ്ഞ് തിരികെ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ തൊഴിലുടമയും അയാളുടെ രണ്ട് കൂട്ടാളികളും ഇതിനകം അവിടെ ഉണ്ടായിരുന്നുവെന്ന് യുവതി പരാതിയില്‍ ആരോപിച്ചു.

യുവതി എത്തിയതോടെ വാതില്‍ പൂട്ടുകയും രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും, വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവര്‍ പരാതിയില്‍ പറഞ്ഞു.

യുവതിയും ഭര്‍ത്താവും വ്യാഴാഴ്ച തന്നെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ഡി, 509, 323, 506 എന്നീ വകുപ്പുകള്‍ ചുമത്തി കൂട്ടബലാത്സംഗം, ലൈംഗിക പീഡനം, ആക്രമണം,  ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രണവ് തായല്‍ പറഞ്ഞു.

യുവതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അതേസമയം പരാതി നല്‍കിയതിന് പിന്നാലെ തനിക്കെതിരെ വധഭീഷണി ഉള്ളതായി യുവതി പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ