ജിഎസ്ടി പരിഷ്‌കരണത്തിന്റെ പിന്നിലെന്ത്? ബിഹാർ തിരഞ്ഞെടുപ്പോ ട്രംപിന്റെ തീരുവയോ?; കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സംശയിച്ച് ചിദംബരം

കേന്ദ്രസർക്കാരിന്റെ ജിഎസ്ടി നിരക്ക് പരിഷ്‌കരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി പി ചിദംബരം. നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവായ ചിദംബരത്തിന്റെ പ്രതികരണം. ബിഹാർ തിരഞ്ഞെടുപ്പും യുഎസുമായുള്ള തീരുവ പ്രശ്‌നവുമാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നിലെന്ന് ചിദംബരം ആരോപിച്ചു.

ജിഎസ്‌ടി സ്ലാബുകളും നിരക്കുകളും കുറയ്ക്കാൻ എട്ടുവർഷം വേണ്ടിവന്നുവെന്നത് വളരെ വലിയ കാലയളവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ് പോസ്റ്റിലാണ് ചിദംബരം കേന്ദ്രത്തിനെതിരെ വിമർശനങ്ങളുന്നയിച്ചത്. മാറ്റങ്ങൾ വരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ച കാരണങ്ങൾ എന്തൊക്കെയാണെന്നും അദ്ദേം ചോദിക്കുന്നു. ഗാർഹിക കടം വർധിക്കുന്നത്, കുടുംബങ്ങളുടെ നിക്ഷേപം കുറയുന്നത്, ബിഹാറിലെ തിരഞ്ഞെടുപ്പ്, ട്രംപുമായുള്ള നികുതി യുദ്ധം അതുമല്ലെങ്കിൽ ഇതെല്ലാം ഒരുമിച്ച് തുടങ്ങിയ കാരണങ്ങളാണ് ചിദംബരം മുന്നോട്ടുവയ്ക്കുന്നത്.

ജിഎസ്‌ടി യുക്തിസഹമാക്കിയതും വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകൾ കുറച്ചതും സ്വാഗതാർഹമാണ്, പക്ഷേ, എട്ടു വർഷം വളരെ വൈകി. ജിഎസ്‌ടിയുടെ നിലവിലെ ഘടനയും ഇന്നുവരെ നിലവിലുള്ള നിരക്കുകളും ആദ്യം തന്നെ അവതരിപ്പിക്കേണ്ടിയിരുന്നില്ല. കഴിഞ്ഞ എട്ടുവർഷമായി ജിഎസ്‌ടിയുടെ ഘടനയ്ക്കും നിരക്കുകൾക്കുമെതിരെ ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ അപേക്ഷകൾ ബധിരകർണങ്ങളിലാണ് പതിച്ചത്, ചിദംബരം പറയുന്നു.

അതേസമയം പുതിയ ജിഎസ്‌ടി പരിഷ്കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അഞ്ച്, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളാണ് പുതിയ ജിഎസ്‌ടി ഘടനയിലുള്ളത്. ആഡംബര വസ്‌തുക്കൾ, ആഡംബര വാഹനങ്ങൾ, പുകയില ഉത്പന്നങ്ങൾ, ലോട്ടറി തുടങ്ങിയവയാണ് 40 ശതമാനത്തിൽ വരിക. മിക്ക ഉത്പന്നങ്ങളും അഞ്ച്, 18 ശതമാനം നികുതികൾക്ക് കീഴിലേക്കു മാറി. ചിലതിന് നികുതി പൂർണമായും ഒഴിവാക്കുകയും ചെയ്‌തു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി