ജിഎസ്ടി പരിഷ്‌കരണത്തിന്റെ പിന്നിലെന്ത്? ബിഹാർ തിരഞ്ഞെടുപ്പോ ട്രംപിന്റെ തീരുവയോ?; കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സംശയിച്ച് ചിദംബരം

കേന്ദ്രസർക്കാരിന്റെ ജിഎസ്ടി നിരക്ക് പരിഷ്‌കരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി പി ചിദംബരം. നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവായ ചിദംബരത്തിന്റെ പ്രതികരണം. ബിഹാർ തിരഞ്ഞെടുപ്പും യുഎസുമായുള്ള തീരുവ പ്രശ്‌നവുമാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നിലെന്ന് ചിദംബരം ആരോപിച്ചു.

ജിഎസ്‌ടി സ്ലാബുകളും നിരക്കുകളും കുറയ്ക്കാൻ എട്ടുവർഷം വേണ്ടിവന്നുവെന്നത് വളരെ വലിയ കാലയളവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ് പോസ്റ്റിലാണ് ചിദംബരം കേന്ദ്രത്തിനെതിരെ വിമർശനങ്ങളുന്നയിച്ചത്. മാറ്റങ്ങൾ വരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ച കാരണങ്ങൾ എന്തൊക്കെയാണെന്നും അദ്ദേം ചോദിക്കുന്നു. ഗാർഹിക കടം വർധിക്കുന്നത്, കുടുംബങ്ങളുടെ നിക്ഷേപം കുറയുന്നത്, ബിഹാറിലെ തിരഞ്ഞെടുപ്പ്, ട്രംപുമായുള്ള നികുതി യുദ്ധം അതുമല്ലെങ്കിൽ ഇതെല്ലാം ഒരുമിച്ച് തുടങ്ങിയ കാരണങ്ങളാണ് ചിദംബരം മുന്നോട്ടുവയ്ക്കുന്നത്.

ജിഎസ്‌ടി യുക്തിസഹമാക്കിയതും വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകൾ കുറച്ചതും സ്വാഗതാർഹമാണ്, പക്ഷേ, എട്ടു വർഷം വളരെ വൈകി. ജിഎസ്‌ടിയുടെ നിലവിലെ ഘടനയും ഇന്നുവരെ നിലവിലുള്ള നിരക്കുകളും ആദ്യം തന്നെ അവതരിപ്പിക്കേണ്ടിയിരുന്നില്ല. കഴിഞ്ഞ എട്ടുവർഷമായി ജിഎസ്‌ടിയുടെ ഘടനയ്ക്കും നിരക്കുകൾക്കുമെതിരെ ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ അപേക്ഷകൾ ബധിരകർണങ്ങളിലാണ് പതിച്ചത്, ചിദംബരം പറയുന്നു.

അതേസമയം പുതിയ ജിഎസ്‌ടി പരിഷ്കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അഞ്ച്, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളാണ് പുതിയ ജിഎസ്‌ടി ഘടനയിലുള്ളത്. ആഡംബര വസ്‌തുക്കൾ, ആഡംബര വാഹനങ്ങൾ, പുകയില ഉത്പന്നങ്ങൾ, ലോട്ടറി തുടങ്ങിയവയാണ് 40 ശതമാനത്തിൽ വരിക. മിക്ക ഉത്പന്നങ്ങളും അഞ്ച്, 18 ശതമാനം നികുതികൾക്ക് കീഴിലേക്കു മാറി. ചിലതിന് നികുതി പൂർണമായും ഒഴിവാക്കുകയും ചെയ്‌തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി