ജിഎസ്ടി പരിഷ്‌കരണത്തിന്റെ പിന്നിലെന്ത്? ബിഹാർ തിരഞ്ഞെടുപ്പോ ട്രംപിന്റെ തീരുവയോ?; കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സംശയിച്ച് ചിദംബരം

കേന്ദ്രസർക്കാരിന്റെ ജിഎസ്ടി നിരക്ക് പരിഷ്‌കരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി പി ചിദംബരം. നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവായ ചിദംബരത്തിന്റെ പ്രതികരണം. ബിഹാർ തിരഞ്ഞെടുപ്പും യുഎസുമായുള്ള തീരുവ പ്രശ്‌നവുമാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നിലെന്ന് ചിദംബരം ആരോപിച്ചു.

ജിഎസ്‌ടി സ്ലാബുകളും നിരക്കുകളും കുറയ്ക്കാൻ എട്ടുവർഷം വേണ്ടിവന്നുവെന്നത് വളരെ വലിയ കാലയളവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ് പോസ്റ്റിലാണ് ചിദംബരം കേന്ദ്രത്തിനെതിരെ വിമർശനങ്ങളുന്നയിച്ചത്. മാറ്റങ്ങൾ വരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ച കാരണങ്ങൾ എന്തൊക്കെയാണെന്നും അദ്ദേം ചോദിക്കുന്നു. ഗാർഹിക കടം വർധിക്കുന്നത്, കുടുംബങ്ങളുടെ നിക്ഷേപം കുറയുന്നത്, ബിഹാറിലെ തിരഞ്ഞെടുപ്പ്, ട്രംപുമായുള്ള നികുതി യുദ്ധം അതുമല്ലെങ്കിൽ ഇതെല്ലാം ഒരുമിച്ച് തുടങ്ങിയ കാരണങ്ങളാണ് ചിദംബരം മുന്നോട്ടുവയ്ക്കുന്നത്.

ജിഎസ്‌ടി യുക്തിസഹമാക്കിയതും വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകൾ കുറച്ചതും സ്വാഗതാർഹമാണ്, പക്ഷേ, എട്ടു വർഷം വളരെ വൈകി. ജിഎസ്‌ടിയുടെ നിലവിലെ ഘടനയും ഇന്നുവരെ നിലവിലുള്ള നിരക്കുകളും ആദ്യം തന്നെ അവതരിപ്പിക്കേണ്ടിയിരുന്നില്ല. കഴിഞ്ഞ എട്ടുവർഷമായി ജിഎസ്‌ടിയുടെ ഘടനയ്ക്കും നിരക്കുകൾക്കുമെതിരെ ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ അപേക്ഷകൾ ബധിരകർണങ്ങളിലാണ് പതിച്ചത്, ചിദംബരം പറയുന്നു.

അതേസമയം പുതിയ ജിഎസ്‌ടി പരിഷ്കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അഞ്ച്, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളാണ് പുതിയ ജിഎസ്‌ടി ഘടനയിലുള്ളത്. ആഡംബര വസ്‌തുക്കൾ, ആഡംബര വാഹനങ്ങൾ, പുകയില ഉത്പന്നങ്ങൾ, ലോട്ടറി തുടങ്ങിയവയാണ് 40 ശതമാനത്തിൽ വരിക. മിക്ക ഉത്പന്നങ്ങളും അഞ്ച്, 18 ശതമാനം നികുതികൾക്ക് കീഴിലേക്കു മാറി. ചിലതിന് നികുതി പൂർണമായും ഒഴിവാക്കുകയും ചെയ്‌തു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്