വിക്രം മിശ്രി പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിക്രം മിശ്രിയെ നിയമിച്ചു. ഫോറിൻ സർവീസിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഡിസംബർ 11 വരെ ചൈനയിലെ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്ഠിച്ചു. പ്രദീപ് കുമാർ റാവത്ത് അദ്ദേഹത്തിൽ നിന്ന് ചുമതലയേറ്റു.

ഇന്ത്യൻ ഫോറിൻ സർവീസിലെ 1989 ബാച്ചിൽ നിന്നുള്ള വിക്രം മിസ്രി മ്യാൻമറിലും സ്പെയിനിലും ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ അദ്ദേഹം ബീജിംഗിലെ അംബാസഡറായി നിയമിതനായി, ഇന്ത്യ-ചൈന ബന്ധങ്ങളിലെ നിർണായക കാലഘട്ടത്തിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.

2020 ജൂണിൽ ഗാൽവൻ താഴ്‌വരയിൽ ഇരുരാജ്യങ്ങളുടെയും സൈന്യം അക്രമാസക്തമായി ഏറ്റുമുട്ടിയതിന് ശേഷം ചൈനയുമായി നടത്തിയ നിരവധി ചർച്ചകളുടെ ഭാഗമായിരുന്നു വിക്രം മിശ്രി. വിദേശകാര്യ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ നിരവധി ഇന്ത്യൻ മിഷനുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2012 മുതൽ 2014 വരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം 2014ൽ നരേന്ദ്ര മോദി അധികാരമേറ്റപ്പോഴും ആ പദവിയിൽ തുടർന്നു. 2014 മെയ് മുതൽ ജൂലൈ വരെ പ്രധാനമന്ത്രി മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മിസ്രി സേവനമനുഷ്ഠിച്ചു. 1997ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദർ കുമാർ ഗുജ്റാളിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം.

ശ്രീനഗറിൽ ജനിച്ച വിക്രം മിസ്രി ഡൽഹിയിലെ ഹിന്ദു കോളജിൽ നിന്ന് ബിരുദം നേടുന്നതിന് മുമ്പ് സിന്ധ്യ സ്‌കൂളിലാണ് പഠിച്ചത്. എംബിഎ ബിരുദവും നേടിയിട്ടുണ്ട്. സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം മൂന്ന് വർഷത്തോളം പരസ്യത്തിലും പരസ്യചിത്ര നിർമ്മാണത്തിലും പ്രവർത്തിച്ചിരുന്നു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി