വെങ്കയ്യ നായിഡുവിന്റെ ഉപരാഷ്ട്രപതി കാലാവധി ഇന്ന് അവസാനിക്കും; ജഗദീപ് ധന്‍കര്‍ നാളെ ചുമതലയേല്‍ക്കും

എം വെങ്കയ്യ നായിഡുവിന്റെ ഉപരാഷ്ട്രപതി കാലാവധി ഇന്ന് അവസാനിക്കും. വിവാദ ബില്ലുകളിലടക്കം പ്രതിപക്ഷ ബഹളങ്ങളെ വകവെക്കാതെ സര്‍ക്കാരിനൊപ്പം നിലകൊള്ളുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. 2017 ആഗസ്റ്റ് 11നാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയായി ചുമതലയേറ്റത്.

രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ നിയമനിര്‍മാണ സഭയെ സമ്പുഷ്ടമാക്കിയ നേതാവാണ് വെങ്കയ്യ നായിഡു. രാജ്യസഭ 13 സെഷനുകളിലായി 261 സിറ്റിംഗുകള്‍ നടത്തി.പാസാക്കിയവയും മടക്കിയതും അടക്കം 177 ബില്ലുകളാണ് വെങ്കയ്യ നായിഡുവിന്റെ കൈകളിലൂടെ കടന്നുപോയത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബില്‍, പൗരത്വ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍, കാര്‍ഷിക ബില്‍ എന്നിങ്ങനെ പ്രധാനപ്പെട്ട് നിരവധി ബില്ലുകള്‍ അദ്ദേഹം പാസാക്കി.

അവസാനത്തെ സമ്മേളന കാലയളവില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച 23 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന് കഴിഞ്ഞ ദിവസം രാജ്യസഭയിലും പാര്‍ലമെന്റ് സെന്റര്‍ ഹാളിലും യാത്രയയപ്പ് നല്‍കി.

അതേസമയം നാളെ ജഗ്ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതിയായി ചുമതലേല്‍ക്കും. രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ