വെങ്കയ്യ നായിഡുവിന്റെ ഉപരാഷ്ട്രപതി കാലാവധി ഇന്ന് അവസാനിക്കും; ജഗദീപ് ധന്‍കര്‍ നാളെ ചുമതലയേല്‍ക്കും

എം വെങ്കയ്യ നായിഡുവിന്റെ ഉപരാഷ്ട്രപതി കാലാവധി ഇന്ന് അവസാനിക്കും. വിവാദ ബില്ലുകളിലടക്കം പ്രതിപക്ഷ ബഹളങ്ങളെ വകവെക്കാതെ സര്‍ക്കാരിനൊപ്പം നിലകൊള്ളുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. 2017 ആഗസ്റ്റ് 11നാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയായി ചുമതലയേറ്റത്.

രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ നിയമനിര്‍മാണ സഭയെ സമ്പുഷ്ടമാക്കിയ നേതാവാണ് വെങ്കയ്യ നായിഡു. രാജ്യസഭ 13 സെഷനുകളിലായി 261 സിറ്റിംഗുകള്‍ നടത്തി.പാസാക്കിയവയും മടക്കിയതും അടക്കം 177 ബില്ലുകളാണ് വെങ്കയ്യ നായിഡുവിന്റെ കൈകളിലൂടെ കടന്നുപോയത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബില്‍, പൗരത്വ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍, കാര്‍ഷിക ബില്‍ എന്നിങ്ങനെ പ്രധാനപ്പെട്ട് നിരവധി ബില്ലുകള്‍ അദ്ദേഹം പാസാക്കി.

അവസാനത്തെ സമ്മേളന കാലയളവില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച 23 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന് കഴിഞ്ഞ ദിവസം രാജ്യസഭയിലും പാര്‍ലമെന്റ് സെന്റര്‍ ഹാളിലും യാത്രയയപ്പ് നല്‍കി.

അതേസമയം നാളെ ജഗ്ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതിയായി ചുമതലേല്‍ക്കും. രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.

Latest Stories

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം