സുരക്ഷയ്ക്കായി സ്ത്രീകള്‍ തോക്ക് കൈവശം വെക്കേണ്ട ആവശ്യമില്ല, അവരെ മറ്റുള്ളവര്‍ സംരക്ഷിക്കുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു

തോക്ക് പോലുള്ള ആയുധം സ്ത്രീകള്‍ കൈവശം വെയ്ക്കേണ്ടതില്ലന്നും അവരെ മറ്റുള്ളവര്‍ സംരക്ഷിച്ചു കൊള്ളുമെന്നും ഉപരാഷ്ട്രപതിയും രാജ്യസഭ അദ്ധ്യക്ഷനുമായ എം. വെങ്കയ്യ നായ്ഡു.

ആയുധ ഭേദഗതി ബില്ലില്‍ സംസാരിക്കാന്‍ രണ്ട് വനിതാ എം.പിമാര്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു നായിഡു ഈ പരാമര്‍ശം നടത്തിയത്. ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന ലൈസന്‍സുള്ള തോക്കുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറച്ചു കൊണ്ടുള്ള ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു.

“”എന്റെ അഭിപ്രായത്തില്‍, സ്ത്രീകള്‍ക്ക് തോക്കുകള്‍ ആവശ്യമില്ല, മറ്റുള്ളവര്‍ നിങ്ങളെ സംരക്ഷിക്കും,”” നായിഡു പറഞ്ഞു. ചര്‍ച്ചയ്ക്ക് അനുവദിച്ച സമയം അവസാനിച്ചുവെങ്കിലും രണ്ട് പേരില്‍ ഒരാള്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ബി.ജെ.പി, എം.പി രൂപ ഗാംഗുലി താന്‍ കുട്ടിക്കാലം മുതല്‍ തോക്കുകള്‍ ഉപയോഗിക്കുന്നയാളാണെന്നും ഒരു കായിക വിനോദമെന്ന നിലയില്‍ ആസ്വദിച്ചിട്ടുണ്ടെന്നും സഭയില്‍ പറഞ്ഞു.

ആയുധ ഭേദഗതി ബില്‍ പ്രകാരം ഒരാള്‍ക്ക് കൈവശം വെയ്ക്കാവുന്ന ലൈസന്‍സുള്ള തോക്കുകളുടെ എണ്ണം രണ്ടായി കുറച്ചിട്ടുണ്ട്. അനധികൃതമായി ആയുധം നിര്‍മ്മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പൊലീസ് ഉദ്യോഗസ്ഥരുടെ ആയുധം തട്ടിയെടുത്താല്‍ ജീവപര്യന്തം ശിക്ഷയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ