കോളജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോൺ നിരോധിച്ച്‌ ഉത്തർപ്രദേശ്

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിനുള്ള സർക്കുലർ പുറപ്പെടുവിച്ചു. സർവകലാശാലയിലും കോളജുകളിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി സർക്കുലറിൽ പരാമർശിക്കുന്നു. സർവകലാശാലകൾക്കും കോളജുകൾക്കും ഉള്ളിൽ മൊബൈൽ ഫോണുകൾ എടുക്കാനോ ഉപയോഗിക്കാനോ വിദ്യാർത്ഥികളെ മേലിൽ അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കോളജുകളിലുമുള്ള അധ്യാപകർക്കും നിരോധനം ബാധകമാണ്.

സംസ്ഥാനത്തെ എല്ലാ കോളജുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായാണ് നിരോധനം എന്നാണ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലറിൽ പറയുന്നത്. മന്ത്രിമാരുടെ യോഗങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് ഇതിനകം നിരോധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട യോഗങ്ങളിൽ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ വായിക്കുന്ന തിരക്കിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു തീരുമാനം.

കോളജ് സമയങ്ങളിൽ ധാരാളം വിദ്യാർത്ഥികളും അധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈൽ ഫോണുകളിൽ ചെലവഴിക്കുന്നതായി സർക്കാർ നിരീക്ഷിച്ചു.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ