"നിങ്ങളുടെ മനസ്സിന് തൃപ്തിയാകും വരെ, ഇനിയും തമ്മിലടിക്കൂ" - കോൺഗ്രസിനെയും ആം ആദ്മിയെയും രൂക്ഷമായി വിമർശിച്ച് ഒമർ അബ്ദുല്ല

ഡൽഹിയിൽ ബിജെപി വൻ വിജയത്തിലേക്കെന്ന് സൂചന നൽകി വ്യക്തമായ ലീഡ് നേടുമ്പോൾ, ഇന്ത്യാ സഖ്യത്തിനെതിരെ, പ്രത്യേകിച്ച് കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ഒമർ “ഔർ ലഡോ” (കുറച്ച് കൂടി തമ്മിലടിക്കൂ) എന്ന് കുറിച്ചു. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 40 എണ്ണവും ബിജെപി നേടിയതായി ലീഡുകൾ പുറത്ത് വന്ന ഉടനെ ഒമർ “ഔർ ലഡോ, ജീ ഭാർ കെ ലഡോ, സമപ്ത് കർ ദോ ഏക് ദുസ്രെ കോ” (കുറച്ച് കൂടി തമ്മിലടിക്കൂ, നിങ്ങളുടെ മനസ്സിന് തൃപ്തിയാകും വരെ തമ്മിലടിക്കൂ, പരസ്പരം തീർത്തേക്കുക) എന്ന് എഴുതിയ ഒരു പോസ്റ്റ് ചെയ്തു. പോസ്റ്റിന്റെ കൂടെ ടെക്സ്റ്റിൽ, അബ്ദുള്ള “ഔർ ലഡോ ആപാസ് മേം” (പരസ്പരം കുറച്ചുകൂടി തമ്മിലടിക്കുക) എന്ന് എഴുതി സന്ദേശത്തിന് അടിവരയിട്ടു.

ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസും ആം ആദ്മി പാർട്ടിയും നിയമസഭാ തിരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരു പാർട്ടികളിലെയും നേതാക്കൾ പരസ്പരം ആക്രമിക്കുന്നതിൽ നിന്ന് പിന്മാറിയില്ല, ബിജെപിയുടെ “ബി-ടീം” ആണെന്ന് പോലും ആരോപിച്ചു.

2014 മുതൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലിരിക്കുന്നതിനാലും ഭരണവിരുദ്ധ വികാരം നേരിടുന്നതിനാലും ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്ന സംസ്ഥാനമായ ഹരിയാനയിൽ കോൺഗ്രസ് ദയനീയമായ തോൽവി ഏറ്റുവാങ്ങിയെങ്കിലും അതിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും സഖ്യം വേണ്ടെന്ന് ഇരു പാർട്ടികളും തീരുമാനിക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയുമായി അവർ പങ്കാളികളായിരുന്നില്ല എന്നതാണ് ഇതിന് ഒരു കാരണം. ഡൽഹിയിലെ പാർട്ടികളുടെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട്, ഇന്ത്യയുടെ നേതൃത്വത്തെക്കുറിച്ചോ അജണ്ടയെക്കുറിച്ചോ വ്യക്തതയില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതാണെങ്കിൽ അത് അവസാനിപ്പിക്കണമെന്നും ഒമർ അബ്ദുള്ള കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

അതേസമയം ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ തലസ്ഥാന നഗരിയില്‍ ആംആദ്മിയെ വീഴ്ത്തി ബിജെപി 27 വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാന നഗരത്തില്‍ തിരിച്ചുവന്നതോടെയാണ് ആപ്പിനെ ജയിപ്പിക്കല്‍ തങ്ങളുടെ ബാധ്യതയല്ലെന്ന് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി