ജീവിക്കാനുള്ള അവകാശം എല്ലാ ജീവികള്‍ക്കുമുണ്ട്; ക്ഷേത്രങ്ങളില്‍ പക്ഷി-മൃഗാദികളുടെ ബലി നിരോധിച്ച് ത്രിപുര ഹൈക്കോടതി

ക്ഷേത്രങ്ങളില്‍ പക്ഷി-മൃഗാദികളെ ബലികൊടുക്കുന്നത് നിരോധിച്ച് ത്രിപുര ഹൈക്കോടതി. ഇന്നലെയാണ് ഹൈകോടതി അതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും നല്‍കണമെന്നും ഹൈകോടതി.

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രാഥമിക അവകാശങ്ങള്‍ ഉണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് അരിന്‍ദാം ലോധും അടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.മനുഷ്യര്‍ മ്യഗങ്ങളുടെയും പക്ഷികളുടെയു പ്രാഥമിക അവകാശങ്ങളെ ബഹുമാനിക്കണം എന്നും ഹൈകോടതി പറഞ്ഞു.

ആരാധനക്കായി മൃഗങ്ങളെയും പക്ഷികളെയും ബലികൊടുക്കുന്നതിന് മതത്തില്‍ പ്രധാന്യമില്ലെങ്കില്‍ അതും ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണ്.

മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതിനെതിരെ വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍ സുഭാഷ് ഭട്ടാചാര്‍ജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു ത്രിപുര ഹൈക്കോടതിയുടെ സുപ്രധാന വിധി. മാതാ ത്രിപുരേശ്വരി ദേവി ക്ഷേത്രം, ചതുര്‍ ദാസ് ദേവത ക്ഷേത്രം എന്നിവിടങ്ങളില്‍ നടത്തുന്ന മൃഗബലികളെ എതിര്‍ത്തായിരുന്നു ഹര്‍ജി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മാതാ ത്രിപുരേശ്വരി ദേവി ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഒരു ആടിനെ ബലിയര്‍പ്പിക്കുന്നുണ്ടെന്നും പ്രത്യേക അവസരങ്ങളില്‍ നിരവധി മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി