മംഗളുരു വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് തൃണമൂല്‍ നേതാക്കള്‍; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി

മംഗളുരുവില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. കൊല്ലപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കി. മുന്‍ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി, നദീമുല്‍ഹഖ് എംപി എന്നിവരുള്‍പ്പടെയുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.

കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഉടന്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചതിനു പിന്നാലെയാണ് മമത ഇക്കാര്യം വിശദീകരിച്ചത്. കൊല്‍ക്കത്തയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അവരുടെ പ്രഖ്യാപനം. സി.എ.എ, എന്‍.ആര്‍.സി എന്നിവക്കെതിരെ രാജബസാറില്‍ നിന്ന് കൊല്‍ക്കത്തയിലെ മുള്ളിക് ബസാറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ മമത വിദ്യാര്‍ഥികളോട് ജനാധിപത്യ രീതിയില്‍ പ്രതിഷേധം തുടരണമെന്ന് ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കാമെന്നേറ്റ പണം കൈമാറിയിരുന്നു.

നേരത്തെ, സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മാത്രമേ ധനസഹായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്. കൊല്ലപ്പെട്ട രണ്ടു പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്നാണ് അദ്ദേഹം പിന്നാക്കം പോയത്.

കഴിഞ്ഞ ദിവസം ബി.ജെ.പി എംഎല്‍എ ബസവനഗൗഡ പാട്ടീല്‍ കൊല്ലപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കരുതെന്ന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം പിന്‍വലിച്ച് ആ പണം പശു സംരക്ഷകര്‍ക്ക് നല്‍കണമെന്നും പാട്ടീല്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് യെദ്യൂരപ്പ വാക്ക് മാറ്റിയത്.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ