രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന കുംഭമേളയ്ക്കെതിരെ വിമർശനവുമായി മുംബൈ മേയർ.
ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്ത് തിരികെ എത്തുന്നവർ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്ന് മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞു.
കുംഭമേളയിൽ പങ്കെടുത്ത് മുംബൈയിൽ മടങ്ങിയെത്തുന്ന തീർഥാടകരെ ക്വാറൻറീനിൽ പാർപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായും തീർഥാടകർ സ്വന്തം ചെലവിൽ ക്വാറൻറീൻ ചിലവുകൾ വഹിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേളയിലെ ചടങ്ങുകൾ പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവശ്യപ്പെട്ടിരുന്നു.
ഹിന്ദു ധർമ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണിൽ വിളിച്ചാണ് കുംഭമേള ചടങ്ങുകൾ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.