അമിതവേഗതയിൽ വന്ന കാർ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ഭോപ്പാലിൽ ശനിയാഴ്ച വൈകിട്ട് ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ അമിതവേഗതയിൽ വന്ന കാർ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ഒരു കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഡ്രൈവറെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്ന പ്രതി ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനു സമീപം ഭക്ഷണം കഴിക്കുന്നതിനായി കാർ നിർത്തി. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഒരാളെ കാർ ഇടിക്കുകയും അയാൾ അക്രമാസക്തനായി കാറിന്റെ ചില്ല് ഉടയ്ക്കുകയും ചെയ്തു. പരിഭ്രാന്തനായ പ്രതി വണ്ടി പിന്നോട്ട് നിയന്ത്രണമില്ലാതെ എടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഒരാൾ പകർത്തിയ വീഡിയോയിൽ, കാർ അതിവേഗത്തിൽ റിവേഴ്സ് ചെയ്യുന്നതായി കാണാം. അതേസമയം ആളുകൾ വാഹനത്തിന്റെ പാതയിൽ നിന്ന് മാറി സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു 16 വയസുകാരനെ കാർ വലിച്ചിഴച്ചുവെന്നും ഇദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും പറയപ്പെടുന്നു.

ഭോപ്പാൽ റെയിൽവേ സ്റ്റേഷന് പുറത്ത് റോഡിൽ ദുർഗാ വിഗ്രഹ നിമജ്ജനത്തിന്റെ ഘോഷയാത്ര മുന്നോട്ട് പോകുമ്പോഴാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കാലിനും ചെറിയ പരിക്കുകളുണ്ടെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ഇത്തരത്തിൽ ഉള്ള രണ്ടാമത്തെ സംഭവമാണിത്. ഛത്തീസ്ഗഡിൽ, ജഷ്പൂർ ജില്ലയിൽ നിമജ്ജനത്തിനിടെ കാറിടിച്ച് ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ