അമിതവേഗതയിൽ വന്ന കാർ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ഭോപ്പാലിൽ ശനിയാഴ്ച വൈകിട്ട് ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ അമിതവേഗതയിൽ വന്ന കാർ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ഒരു കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഡ്രൈവറെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്ന പ്രതി ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനു സമീപം ഭക്ഷണം കഴിക്കുന്നതിനായി കാർ നിർത്തി. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഒരാളെ കാർ ഇടിക്കുകയും അയാൾ അക്രമാസക്തനായി കാറിന്റെ ചില്ല് ഉടയ്ക്കുകയും ചെയ്തു. പരിഭ്രാന്തനായ പ്രതി വണ്ടി പിന്നോട്ട് നിയന്ത്രണമില്ലാതെ എടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഒരാൾ പകർത്തിയ വീഡിയോയിൽ, കാർ അതിവേഗത്തിൽ റിവേഴ്സ് ചെയ്യുന്നതായി കാണാം. അതേസമയം ആളുകൾ വാഹനത്തിന്റെ പാതയിൽ നിന്ന് മാറി സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു 16 വയസുകാരനെ കാർ വലിച്ചിഴച്ചുവെന്നും ഇദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും പറയപ്പെടുന്നു.

ഭോപ്പാൽ റെയിൽവേ സ്റ്റേഷന് പുറത്ത് റോഡിൽ ദുർഗാ വിഗ്രഹ നിമജ്ജനത്തിന്റെ ഘോഷയാത്ര മുന്നോട്ട് പോകുമ്പോഴാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കാലിനും ചെറിയ പരിക്കുകളുണ്ടെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ഇത്തരത്തിൽ ഉള്ള രണ്ടാമത്തെ സംഭവമാണിത്. ഛത്തീസ്ഗഡിൽ, ജഷ്പൂർ ജില്ലയിൽ നിമജ്ജനത്തിനിടെ കാറിടിച്ച് ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ