തന്നെ ചിലർ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആര്യൻ ഖാന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ

ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ (എൻസിബി) ഒരു ഉന്നത ഉദ്യോഗസ്ഥൻ, താൻ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നതായി ആരോപിച്ചു. ആര്യൻ ഖാന്റെ അറസ്റ്റിലേക്ക് നയിച്ച, ഈ മാസം ആദ്യം മുംബൈ തീരത്ത് ക്രൂയിസ് കപ്പലിൽ നടന്ന റെയ്ഡിന് നേതൃത്വം നൽകിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

തങ്ങൾ നിരീക്ഷിക്കപ്പെടുന്നതായി സമീർ വാങ്കഡെയും സീനിയർ ഓഫീസർ മുത്ത ജെയിനും മഹാരാഷ്ട്ര പൊലീസ് മേധാവിയെ കണ്ട് പരാതി നൽകി. ചിലർ തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞതായി ഉദ്യോഗസ്ഥൻ പരാതിപ്പെട്ടിട്ടുണ്ടെന്ന് എൻസിബി വൃത്തങ്ങൾ പറഞ്ഞു.

സമീർ വാങ്കഡെയുടെ അമ്മയെ അടക്കം ചെയ്ത അദ്ദേഹം പതിവായി സന്ദർശിക്കാറുള്ള സെമിത്തേരിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് എത്തിയ രണ്ടുപേർ കൈവശപ്പെടുത്തിയതായി ആരോപണമുണ്ട്.

വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഈ വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും വാങ്കഡെ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മൂന്നാം തവണയും ആര്യൻ ഖാന് ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിന്തുടരാൻ മറ്റ് പ്രതികളുമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഏജൻസി വാദിച്ചു.

ആര്യൻ ഖാനും സുഹൃത്ത് അർബാസ് മർച്ചന്റും മറ്റ് ആറ് പേരും കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഏജൻസി ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ല, എന്നാൽ അദ്ദേഹത്തിന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ കുറ്റകരമാണെന്ന് ആരോപിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക