ഭീകരര്‍ ജമ്മു കശ്മീരില്‍ മറ്റ് 3 സ്ഥലങ്ങള്‍ കൂടി നിരീക്ഷിച്ചിരുന്നു, ഒടുവില്‍ പഹല്‍ഗാം തിരഞ്ഞെടുത്തു; മറ്റിടങ്ങളിലെ സുരക്ഷാക്രമീകരണവും പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയും കണക്കിലെടുത്ത് ആക്രമണം

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടത്തിയ ഭീകരര്‍ സംഭവത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ബൈസരന്‍ താഴ്വരയില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യ്കതമായത്. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരില്‍ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ സംഘത്തിനോട് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. സുരക്ഷാ സേന ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരെന്ന പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത് ഭീകരര്‍ക്ക് പ്രാദേശികമായി സഹായം ചെയ്തുകൊടുക്കുന്നവരെയാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് പഹല്‍ഗാം കൂടാതെ ജമ്മു കശ്മീരിലെ മറ്റ് മൂന്ന് പ്രദേശങ്ങളില്‍ കൂടി ഭീകരര്‍ ആക്രമണ സാധ്യത അറിയാന്‍ നിരീക്ഷണം നടത്തിയിരുന്നുവെന്ന്.

ഏപ്രില്‍ 15 ന് ഭീകരര്‍ പഹല്‍ഗാമിലെത്തി ബൈസരന്‍ താഴ്വര ഉള്‍പ്പെടെ നാല് സ്ഥലങ്ങളിലാണ് നിരീക്ഷണം നടത്തിയത്. ഭീകരാക്രമണത്തിന് പറ്റിയ ലക്ഷ്യസ്ഥാനം തിരിച്ചറിയാനായി നിരീക്ഷിച്ച മറ്റ് മൂന്ന് സ്ഥലങ്ങള്‍ അരു താഴ്വര, അമ്യൂസ്മെന്റ് പാര്‍ക്ക്, ബേതാബ് താഴ്വര എന്നിവയാണ്. ഭീകരരുടെ നിരീക്ഷണത്തിലായിരുന്നു ഈ നാല് സ്ഥലങ്ങളുമെന്നും എന്നാല്‍ മറ്റ് മൂന്ന് മേഖലകളിലേയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമായത് കാരണം ഭീകരര്‍ ബൈസരണ്‍ താഴ്‌വര ആക്രമണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു എന്നുമാണ് പ്രാദേശിക സഹായിയുടെ മൊഴി.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഭീകരവാദികളെ സഹായിച്ചതായി കകരുതുന്ന ഏകദേശം 20 ഒജിഡബ്ല്യുമാരെ (പ്രാദേശികമായി സഹായം എത്തിച്ചവര്‍) തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും അറസ്റ്റിലായിട്ടുണ്ട്, മറ്റുള്ളവര്‍ അന്വേഷണ സംഘത്തിന്റെ സജീവ നിരീക്ഷണത്തിലാണ്.

പ്രാദേശികമായി സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും ലോജിസ്റ്റിക്കല്‍ പിന്തുണയിലും (സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുനല്‍കല്‍) ഭീകരരെ സഹായിക്കുന്നതില്‍ കുറഞ്ഞത് നാല് ഒജിഡബ്ല്യുമാരെങ്കിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ആക്രമണത്തിന് മുമ്പുള്ള ഘട്ടത്തില്‍ മേഖലയില്‍ മൂന്ന് സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചതിനെക്കുറിച്ചുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഈ ഉപകരണങ്ങളില്‍ രണ്ടില്‍ നിന്നുള്ള സിഗ്‌നലുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും ഇതുവരെ 2,500 ലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി 186 പേര്‍ കസ്റ്റഡിയിലുമുണ്ട്. ഭീകരാക്രമണത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലുടനീളം ഏകോപിത റെയ്ഡുകളും സേനാവിഭാഗം നടത്തിയിരുന്നു. നിരോധിത സംഘടനകളായ ഹുറിയത്ത് കോണ്‍ഫറന്‍സ് വിഭാഗങ്ങളുടെയും ജമാഅത്ത്-ഇ-ഇസ്ലാമിയുടെയും അംഗങ്ങളുമായും അനുഭാവികളുമായും ബന്ധപ്പെട്ട ആളുകളുടെ വീടുകളിലടക്കം റെയ്ഡ് നടത്തിയിരുന്നു. കുപ്വാര, ഹന്ദ്വാര, അനന്ത്നാഗ്, ത്രാല്‍, പുല്‍വാമ, സോപോര്‍, ബാരാമുള്ള, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് വ്യാപക റെയ്ഡ് നടത്തിയത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി