ഭീകരര്‍ ജമ്മു കശ്മീരില്‍ മറ്റ് 3 സ്ഥലങ്ങള്‍ കൂടി നിരീക്ഷിച്ചിരുന്നു, ഒടുവില്‍ പഹല്‍ഗാം തിരഞ്ഞെടുത്തു; മറ്റിടങ്ങളിലെ സുരക്ഷാക്രമീകരണവും പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയും കണക്കിലെടുത്ത് ആക്രമണം

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടത്തിയ ഭീകരര്‍ സംഭവത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ബൈസരന്‍ താഴ്വരയില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യ്കതമായത്. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരില്‍ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ സംഘത്തിനോട് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. സുരക്ഷാ സേന ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരെന്ന പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത് ഭീകരര്‍ക്ക് പ്രാദേശികമായി സഹായം ചെയ്തുകൊടുക്കുന്നവരെയാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് പഹല്‍ഗാം കൂടാതെ ജമ്മു കശ്മീരിലെ മറ്റ് മൂന്ന് പ്രദേശങ്ങളില്‍ കൂടി ഭീകരര്‍ ആക്രമണ സാധ്യത അറിയാന്‍ നിരീക്ഷണം നടത്തിയിരുന്നുവെന്ന്.

ഏപ്രില്‍ 15 ന് ഭീകരര്‍ പഹല്‍ഗാമിലെത്തി ബൈസരന്‍ താഴ്വര ഉള്‍പ്പെടെ നാല് സ്ഥലങ്ങളിലാണ് നിരീക്ഷണം നടത്തിയത്. ഭീകരാക്രമണത്തിന് പറ്റിയ ലക്ഷ്യസ്ഥാനം തിരിച്ചറിയാനായി നിരീക്ഷിച്ച മറ്റ് മൂന്ന് സ്ഥലങ്ങള്‍ അരു താഴ്വര, അമ്യൂസ്മെന്റ് പാര്‍ക്ക്, ബേതാബ് താഴ്വര എന്നിവയാണ്. ഭീകരരുടെ നിരീക്ഷണത്തിലായിരുന്നു ഈ നാല് സ്ഥലങ്ങളുമെന്നും എന്നാല്‍ മറ്റ് മൂന്ന് മേഖലകളിലേയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമായത് കാരണം ഭീകരര്‍ ബൈസരണ്‍ താഴ്‌വര ആക്രമണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു എന്നുമാണ് പ്രാദേശിക സഹായിയുടെ മൊഴി.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഭീകരവാദികളെ സഹായിച്ചതായി കകരുതുന്ന ഏകദേശം 20 ഒജിഡബ്ല്യുമാരെ (പ്രാദേശികമായി സഹായം എത്തിച്ചവര്‍) തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും അറസ്റ്റിലായിട്ടുണ്ട്, മറ്റുള്ളവര്‍ അന്വേഷണ സംഘത്തിന്റെ സജീവ നിരീക്ഷണത്തിലാണ്.

പ്രാദേശികമായി സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും ലോജിസ്റ്റിക്കല്‍ പിന്തുണയിലും (സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുനല്‍കല്‍) ഭീകരരെ സഹായിക്കുന്നതില്‍ കുറഞ്ഞത് നാല് ഒജിഡബ്ല്യുമാരെങ്കിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ആക്രമണത്തിന് മുമ്പുള്ള ഘട്ടത്തില്‍ മേഖലയില്‍ മൂന്ന് സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചതിനെക്കുറിച്ചുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഈ ഉപകരണങ്ങളില്‍ രണ്ടില്‍ നിന്നുള്ള സിഗ്‌നലുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും ഇതുവരെ 2,500 ലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി 186 പേര്‍ കസ്റ്റഡിയിലുമുണ്ട്. ഭീകരാക്രമണത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലുടനീളം ഏകോപിത റെയ്ഡുകളും സേനാവിഭാഗം നടത്തിയിരുന്നു. നിരോധിത സംഘടനകളായ ഹുറിയത്ത് കോണ്‍ഫറന്‍സ് വിഭാഗങ്ങളുടെയും ജമാഅത്ത്-ഇ-ഇസ്ലാമിയുടെയും അംഗങ്ങളുമായും അനുഭാവികളുമായും ബന്ധപ്പെട്ട ആളുകളുടെ വീടുകളിലടക്കം റെയ്ഡ് നടത്തിയിരുന്നു. കുപ്വാര, ഹന്ദ്വാര, അനന്ത്നാഗ്, ത്രാല്‍, പുല്‍വാമ, സോപോര്‍, ബാരാമുള്ള, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് വ്യാപക റെയ്ഡ് നടത്തിയത്.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്