ജമ്മുവിലെ ഭീകരാക്രമണം പാകിസ്ഥാന്റെ അറിവോടെ; ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങള്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ ഭീകരരെന്ന് നിഗമനം. ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ആറ് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പട്രോളിംഗ് നടത്തിയ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആയിരുന്നു ആക്രമണം. വനത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനിക വാഹനത്തിന് നേരെ ആദ്യം ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. മലമുകളില്‍ നിന്നായിരുന്നു സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.

ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതാണെന്നും ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായും സൈന്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എം 4 കാര്‍ബണ്‍ റൈഫിളുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. അത്യാധുനിക ആയുധങ്ങളുമായെത്തിയ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതായാണ് നിഗമനം.

ആക്രമണത്തിന് ശേഷം രക്ഷപ്പെടാനും പതിയിരുന്ന് ആക്രമണം നടത്താനും ഭീകരര്‍ക്ക് പ്രാദേശിക ഗൈഡിന്റെ സഹായം ലഭിച്ചതായും സൂചനയുണ്ട്. ആക്രമണത്തിന് ശേഷം വനമേഖലയില്‍ ഒളിച്ചെന്ന് കരുതുന്ന ഭീകരര്‍ക്കായി സൈന്യത്തിന്റെ കമാന്‍ഡോ സംഘം വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ 9 കോര്‍പ്സിലെ കീഴിലാണ് സംഘര്‍ഷം തുടരുന്ന പ്രദേശം. ജൂണ്‍ 11,12 തീയതികളില്‍ ജമ്മു കശ്മീരിലെ ദോഢ ജില്ലയില്‍ ഇരട്ട ഭീകരാക്രമണം നടന്നിരുന്നു. ജൂണ്‍ 26ന് ദോഢ ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ