തമിഴ്നാടിനെ ബജറ്റിൽ തഴഞ്ഞത് നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ പരാജയപ്പെടുമെന്ന കാര്യം ഉറപ്പായതുകൊണ്ട്, സംസ്ഥാനത്തിൻ്റെ താത്പര്യങ്ങൾ പൂർണമായും അവഗണിച്ചു : എം. കെ. സ്റ്റാലിൻ

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന കാര്യം ഉറപ്പായതുകൊണ്ടാണ് തമിഴ്നാടിനെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതെന്ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ബജറ്റ് നിരാശാജനകമാണെന്നും സംസ്ഥാനത്തിൻ്റെ താത്പര്യങ്ങൾ പൂർണമായും അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ വർഷമെങ്കിലും ബി.ജെ.പി. സർക്കാരിൻ്റെ കണ്ണുകളിൽ തമിഴ്‌നാട് തെളിഞ്ഞു കാണുമെന്നും ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളിൽ എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര സർക്കാർ പകരം വലിയ നിരാശയാണ് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു.

ദരിദ്രർക്കും സ്ത്രീകൾക്കും കർഷകർക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രയോജനകരമായ പ്രധാന പദ്ധതികളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്‌നാടിനായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാത്തതിലും പ്രധാന പദ്ധതികളുടെ തടഞ്ഞു വെച്ച ഫണ്ടുകൾ വിതരണം ചെയ്യാത്തതിലും അദ്ദേഹം കേന്ദ്രത്തെ വിമർശിച്ചു.

Latest Stories

ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്റെ പിന്തുണ; കേരളത്തിന്റെ റെയിൽവേ വിഹിതം 3,975 കോടി: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

വീണ്ടും ഇടിഞ്ഞ് സ്വർണവില, ഇന്ന് കുറഞ്ഞത് 9,840 രൂപ; വില ലക്ഷത്തിലേക്ക്?

എയിംസ് കേരളത്തിന് നൽകരുതെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്, എയിംസ് വേണമെന്ന് ഇനിയും ആവശ്യപ്പെടും : വീണാ ജോർജ്

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അർഹതപ്പെട്ടത്; ചോദിക്കാതെ തന്നെ തരുമെന്നാണ് പ്രതീക്ഷ: കെഎൻഎ ഖാദർ

2026ൽ വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണിന്റെ കരുത്തന്മാർ!

തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ട്, വോട്ടെടുപ്പ് ദിവസം ഓരോ വീടുകളില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഇറങ്ങി വരും: വിജയ്

കേരളത്തിനു വേണ്ടി ബജറ്റിൽ ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുന്നു : രാജീവ് ചന്ദ്രശേഖർ

'ബേപ്പൂരിൽ അൻവർ തന്നെ സ്ഥാനാർഥി'; യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

'സിപിഎമ്മിന് ക്രിമിനലുകളെ ഭയം', പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നൽകുന്നു; മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടി: വി. ഡി സതീശൻ

'കൂടൽമാണിക്യത്തിലെ കഴകം ജോലി മതപരവും ആത്മീയവുമാണ്'; ഹൈക്കോടതി ഉത്തരവിനെതിരെ തന്ത്രിമാർ സുപ്രീം കോടതിയിൽ