"ഇതിനൊരു അവസാനം ഉണ്ടാകണം" ആരാധനാലയ നിയമത്തിലെ പുതിയ ഹർജികൾ കേൾക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ആരാധനാലയം തിരിച്ചുപിടിക്കുന്നതിനോ അതിന്റെ സ്വഭാവം മാറ്റുന്നതിനോ വേണ്ടിയുള്ള കേസ് ഫയൽ ചെയ്യുന്നത് തടയുന്ന നിയമമാണ് 1991 ലെ ആരാധനാലയ നിയമം. എന്നാൽ ആരാധനാലയങ്ങൾ തിരിച്ചു പിടിക്കുന്നതിന് വേണ്ടി ഈ വിഷയത്തിൽ സമർപ്പിച്ച പുതിയ ഹർജികളുടെ കൂമ്പാരങ്ങളിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അതൃപ്തി പ്രകടിപ്പിച്ചു. “മതി, മതി. ഇതിന് ഒരു അവസാനം ഉണ്ടാകണം.” ഇന്ന് രാവിലെ നടന്ന ഒരു വാദം കേൾക്കലിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ സുപ്രീം കോടതി പുതിയ ഹർജികൾ പരിഗണിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

എന്നാൽ, ഇതുവരെ സമർപ്പിച്ച പുതിയ ഹർജികളിൽ നോട്ടീസ് അയയ്ക്കാൻ വിസമ്മതിച്ചെങ്കിലും, കൂടുതൽ കാരണങ്ങളോടെ ഇടപെടൽ ഹർജി ഫയൽ ചെയ്യാൻ കോടതി അനുവദിച്ചു. തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കാനുള്ള നിയമപരമായ ശ്രമങ്ങൾ എന്ന നിലക്കുള്ള ഹർജികൾ വാദം കേൾക്കുന്നത് തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമർശങ്ങൾ ഉണ്ടായത്.

1947 ഓഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നത് നിരോധിക്കുന്നതിനായി 1991 ൽ നിയമം പാസാക്കിയിരുന്നു. ബാബരി മസ്ജിദ് തർക്കം അതിന്റെ പരിധിക്ക് പുറത്തായിരുന്നു. നിയമത്തിന്റെ സാധുതയെക്കുറിച്ചുള്ള ആദ്യ ഹർജി അശ്വിനി കുമാർ ഉപാധ്യായയാണ് സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷം 10 പള്ളികൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് ഹിന്ദു കക്ഷികൾ നൽകിയ 18 കേസുകളിലെ നടപടികൾ കോടതി നിർത്തിവച്ചു.

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ