വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ വാതിലിൽ കുടുങ്ങി; സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം

വിമാനത്തിന്റെ അറ്റകുറ്റപണികൾക്കിടെ സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ജീവനക്കാരന് ദാരുണാന്ത്യമുണ്ടായത് . സ്പൈസ് ജെറ്റിന്റെ ബോംബാർഡിയർ വിമാനത്തിന്റെ ദൈനംദിന അറ്റകുറ്റ പണികൾക്കിടെയാണ് രോഹിത് പാണ്ഡ്യ (26) എന്ന യുവാവ് അപകടത്തിൽ പെട്ടത്. ലാൻഡിംഗ് ​ഗിയറിന്റെ വാതിലിൽ കുടുങ്ങിയാണ് അപകടം. അപകടത്തെ തുടർന്ന് യുവാവ് തൽക്ഷണം മരിച്ചു.

ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലാൻഡിംഗ് ​ഗിയർ വാതിൽ അപ്രതീക്ഷിതമായി അടഞ്ഞതാവാം മരണത്തിലേക്ക് നയിച്ച കാരണമെന്ന് കരുതപ്പെടുന്നു. വിമാനത്താവളത്തിലെ അ​ഗ്നിശമന വിഭാഗം ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.

അസ്വാഭാവിക മരണത്തിനാണ് കൊൽക്കത്ത എയർപോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ എങ്ങനെയാണ് വാതിൽ അപ്രതീക്ഷിതമായി അടഞ്ഞതെന്ന് വ്യക്തമായിട്ടില്ലാത്തതിനാൽ ഫോറൻസിക് ഉദ്യോ​ഗസ്ഥരെത്തി കൂടുതൽ വിവരം ശേഖരിക്കും, ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും തുടർന്നുളള അന്വേഷണമുണ്ടാകുക. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു, എന്നാൽ ജീവനക്കാരൻ മരിക്കാനിടയായ അപകടത്തെ കുറിച്ച് സ്പൈസ് ജെറ്റ് പ്രതികരിച്ചിട്ടില്ല .

Latest Stories

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു