ഗണേശ ചതുര്‍ത്ഥി മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രത്യേക സമ്മേളനം?; സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്; അജണ്ടയെ കുറിച്ച് ധാരണയില്ലെന്ന് സോണിയ ഗാന്ധി

സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. 18ന് പഴയ കെട്ടിടത്തില്‍ സമ്മേളനം ആരംഭിക്കുമെന്നും എന്നാല്‍ ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച്, 19ന് പുതിയ പാര്‍ലമെന്റ് ഹൗസിലേക്ക് മാറുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്.

862 കോടി രൂപ ചിലവഴിച്ച് 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പണികഴിപ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്‌സഭയിലെ 888 എംപിമാര്‍ക്കും രാജ്യസഭയിലെ 300 എംപിമാര്‍ക്കുമുള്ള ഇരിപ്പടം തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. ഹൈന്ദവ സന്യാസിമാരെ വിളിച്ചു ചേര്‍ത്തുള്ള പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അജണ്ടയൊന്നും പട്ടികപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് കൂടിയാലോചിക്കാതെയാണ് ഈ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് യാതൊരു ധാരണയുമില്ല. സമ്മേളനം നടക്കുന്ന അഞ്ച് ദിവസവും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും സോണിയ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.

സമ്മേളനത്തില്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്‍, വനിതാ സംവരണ ബില്‍, എന്നിവ പ്രാബല്യത്തില്‍ കൊണ്ടുവരുവാനുള്ള സര്‍ക്കാര്‍ നീക്കം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റാനുള്ള പ്രമേയം സര്‍ക്കാര്‍ മുന്നോട്ട് വെച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി