സ്പെഷ്യൽ മാരേജ് ആക്ട്; വിവാഹം ഓൺലൈനിൽ നടത്താം, സാക്ഷികൾ നേരിട്ട് ഹാജരാകണം

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈൻ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാവില്ലെന്ന്  ഹൈക്കോടതി.  ഈ വിഷയത്തിൽ ഹൈക്കോടതി 2021  സെപ്റ്റംബർ ഒൻപതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്,  ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ  ബെഞ്ചിന്റെ ഉത്തരവ്.

സ്പെഷ്യൽ മാരേജ്  ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ഇടക്കാല ഉത്തരവിൽ നൽകിയ  മാർഗ നിർദശങ്ങൾ പാലിക്കണമെന്നും  കോടതി നിർദേശിച്ചു. 2000 ൽ  നിലവിൽ വന്ന ഇൻഫർമേഷൻ ടെക്നോളജി നിയമം കണക്കിലെടുത്തുകൊണ്ടായിരിക്കണം സ്പെഷ്യൽ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്നും  ബെഞ്ച് അഭിപ്രായപ്പെട്ടു. ഐടി  നിയമത്തിലെ ആറ് ഇലക്ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹം രജിസ്റ്റർ ചെയ്യാൻ സ്പെഷ്യൽ മാരേജ്  ആക്ട് പ്രകാരം വധൂവരൻമാർ  വിവാഹ രജിസ്ട്രേഷൻ ഓഫീസിൽ ഹാജരാകണമെന്നതാണ് വ്യവസ്ഥ. കോവിഡ് നിയന്ത്രണങ്ങൾ വന്ന കാലഘട്ടത്തിൽ നിയമത്തിൽ ഇളവ് തേടി നിരവധി പേർ  കോടതിയെ സമീപിച്ചിരുന്നു.

ഓൺലൈൻ വിവാഹത്തിന് കോടതി നൽകിയ നിർദേശങ്ങൾ

  •  ഓൺലൈൻ വഴിയുള്ള  വിവാഹത്തിന്റെ  സാക്ഷികൾ മാരേജ് ഓഫീസർക്ക് മുമ്പാകെ  നേരിട്ട്  ഹാജരാകണം
  • ഓൺലൈനിൽ ഹാജരാകുന്ന വധൂവരൻമാരെ സാക്ഷികൾ തിരിച്ചറിയണം.
  • വധൂവരൻമാരെ തിരിച്ചയാൻ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖകളുടേയൊ പകർപ്പ്   ഓഫീസർക്ക് നൽകണം
  • വധൂവരൻമാരുടെ  പവർ ഓഫ് അറ്റോർണിയുള്ളവർ ഇവർക്കുവേണ്ടി ഒപ്പു വെക്കണം
  • വിവാഹത്തീയതിയവും സമയവും  മാരേജ് ഓഫീസർ തീരുമാനിച്ച്  നേരത്തെ അറിയിക്കണം
  • ഏത് ഓൺലൈൻ പ്ലാറ്റ് ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാം
  • വിവാഹം കഴിഞ്ഞ്  സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക