കേന്ദ്ര സർക്കാരിന് തിരിച്ചടി; പെഗാസസ് ആരോപണത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

പെഗാസസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അന്വേഷണ സമിതി രൂപീകരിച്ച് സുപ്രീംകോടതി. ഫോൺ ചോർത്തൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാനിടെയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രൻ സമിതിയുടെ തലവനാകും, നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥർക്കൊപ്പം ഒരു ഐപിഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തെ സഹായിക്കും.

സമിതിയുടെ റിപ്പോർട്ട് രണ്ട് മാസത്തിന് ശേഷം അടുത്ത വാദം കേൾക്കുമ്പോൾ കോടതിക്ക് കൈമാറണം. “ഞങ്ങൾ സർക്കാരിന് നോട്ടീസ് അയച്ചു. സർക്കാർ സ്വീകരിച്ച എല്ലാ നടപടികളുടെയും വിശദാംശങ്ങൾ നൽകാൻ ഞങ്ങൾ സർക്കാരിന് ധാരാളം അവസരം നൽകി. എന്നാൽ ആവർത്തിച്ച് അവസരം നൽകിയിട്ടും വ്യക്തതയില്ലാത്ത പരിമിതമായ സത്യവാങ്മൂലമാണ് സർക്കാർ നൽകിയത്. സർക്കാർ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നെങ്കിൽ കോടതിയുടെ ജോലി എളുപ്പമാകുമായിരുന്നു.ദേശീയ സുരക്ഷയുടെ കാര്യം വരുന്ന ഓരോ ഘട്ടത്തിലും സർക്കാരിന് എന്തുമാകാം എന്ന് അർത്ഥമില്ല,” സുപ്രീം കോടതി പറഞ്ഞു.

“കോടതി ദേശീയ സുരക്ഷയിൽ കടന്നുകയറില്ല, പക്ഷേ അത് കോടതിയെ നിശബ്ദ കാഴ്ചക്കാരനാക്കില്ല. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതാണ് ആരോപണങ്ങളുടെ സ്വഭാവം. ഇത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. വിദേശ ഏജൻസികൾ ഉൾപ്പെട്ടതായും ആരോപണമുണ്ട്.” കോടതി നിരീക്ഷിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ