സുപ്രീംകോടതിയിൽ തീർപ്പാക്കാത്ത ജാമ്യാപേക്ഷകൾ എത്ര?; വിവരാവകാശ ചോദ്യവുമായി സാകേത് ഗോഖലെ

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ഒറ്റ ദിവസം കൊണ്ട് പരിഗണിച്ച് തീർപ്പുകൽപ്പിച്ച സുപ്രീംകോടതി നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ തീർപ്പാകാതെ കിടക്കുന്ന ജാമ്യാപേക്ഷകളുടെ എണ്ണം സംബന്ധിച്ച് ചോദ്യവുമായി വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ.

ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിൽ രണ്ട് ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതിയിൽ ഇതുവരെ തീർപ്പാക്കാത്ത ഇടക്കാല ജാമ്യ അപേക്ഷകളുടെ എണ്ണം എത്ര, ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ച് പരിഗണിക്കാനെടുക്കുന്നതിനുള്ള ശരാശരി സമയം എത്ര എന്നീ ചോദ്യങ്ങളാണ് സാകേത് ഗോഖലെ ചോദിച്ചിരിക്കുന്നത്.

വ്യക്തിപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനായി തങ്ങളുടെ അധികാരപരിധി വിനിയോഗിക്കാൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹൈക്കോടതികളോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാപ്രേരണ കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും മറ്റ് രണ്ട് പേർക്കും ജാമ്യം അനുവദിക്കുന്നതിനിടെയാണ് ചന്ദ്രചൂഡ് ഈ നിരീക്ഷണം നടത്തിയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി