“സനാതൻ ധർമ്മത്തെ ഉന്മൂലനം ചെയ്യുക” എന്ന പരാമർശത്തിന്റെ പേരിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി എം ഉദയനിധി സ്റ്റാലിനെതിരെ പുതിയ എഫ്‌ഐആറുകൾ ഫയൽ ചെയ്യരുതെന്ന് സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണം നൽകുന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നീട്ടി.
2023 സെപ്റ്റംബറിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവെ, ‘സനാതൻ ധർമ്മം’ സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അത് “ഉന്മൂലനം” ചെയ്യണമെന്നും ഡിഎംകെ നേതാവ് പറഞ്ഞു. ‘സനാതൻ ധർമ്മ’ത്തെ കൊറോണ വൈറസ് , മലേറിയ, ഡെങ്കി എന്നിവയോട് ഉപമിച്ച അദ്ദേഹം അത് നശിപ്പിക്കണമെന്ന് പറഞ്ഞു.
സ്റ്റാലിന്റെ പരാമർശത്തിന്റെ പേരിൽ മഹാരാഷ്ട്ര, ബിഹാർ, ജമ്മു , കർണാടക എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്