അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യയിൽ രാമക്ഷേത്രം; 2023-ഓടെ ഭക്തർക്കായി തുറന്നു കൊടുക്കുമെന്ന് റിപ്പോർട്ട്

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം 2023 ഡിസംബറോടെ ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് റിപ്പോർട്ട്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ബിജെപിയുടെ പദ്ധതി.

ഗർഭഗൃഹ (ശ്രീകോവിൽ) നിർമ്മാണം പൂർത്തിയാക്കി രാം ലല്ല, സീത, ലക്ഷ്മണൻ എന്നിവരുടെ വിഗ്രഹം മാറ്റി സ്ഥാപിക്കും. ഇപ്പോൾ താത്കാലിക ശ്രീകോവിലിലാണ് വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

ശ്രീകോവിൽ ഉൾപ്പെടുന്ന ഭാഗം ലോക്സഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പെങ്കിലും തുറന്ന് കൊടുക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മ്യൂസിയം, ഡിജിറ്റൽ ആർക്കൈവ്‌സ്, റിസർച്ച് സെന്റർ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിർമ്മിക്കും.

110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമ്മാണ ചെലവായി കണക്കുകൂട്ടുന്നത്. 3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്റ്റിന് സംഭവാന ലഭിച്ചിട്ടുണ്ട്.

ക്ഷേത്ര നിർമ്മാണത്തിനായി രാജസ്ഥാൻ കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും.

ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടായിരിക്കും. ക്ഷേത്രത്തിന് മൂന്നു നിലകൾ ഉണ്ടായിരിക്കും.

Latest Stories

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ ആ താരമാവും ഞങ്ങളുടെ മാച്ച് വിന്നര്‍, അവന്റെ അനുഭവം ടീമിന് ഗുണം ചെയ്യും, യുവതാരത്തെ പുകഴ്ത്തി ഗംതം ഗംഭീര്‍

'മോനെ കോഹ്ലി, ആ താരം കാത്തിരുന്നത് വെച്ച് നോക്കിയാൽ നിന്റെ കാത്തിരിപ്പ് അതിന്റെ ഏഴയലത്ത് പോലും വരില്ല': വിരേന്ദർ സെവാഗ്

IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

IPL 2025: അവന്മാരുടെ ഈ പ്രവർത്തിക്ക് ഞാൻ എതിരാണ്, ഒരു കപ്പ് അടിച്ചതിന് ഇമ്മാതിരി പരിപാടി ഇനി മേലാൽ കാണിക്കരുത്: ഗൗതം ഗംഭീർ

കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ല; രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ദേശീയപതാകയാണെന്ന് മന്ത്രി പി പ്രസാദ്

വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല; ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ലെന്ന് വി ശിവന്‍കുട്ടി

നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

'നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് വരുത്തിവെച്ചവർ വീണ്ടും മത്സരിക്കുന്നു'; രാജീവ് ചന്ദ്രശേഖർ