'ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്നത് ജാതി, രാഹുൽ അതിനെ കാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്വത്തിന്റെയും കണ്ണിലൂടെ'; ആർഎസ്എസ് എഡിറ്റോറിയൽ വിവാദമാകുന്നു

ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന് ആർഎസ്എസ് മുഖപത്രത്തിന്റെ എഡിറ്റോറിയൽ. ജാതിയാണ് ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത് എന്ന ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ എഡിറ്റോറിയൽ വിവാദമാകുകയാണ്. മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു. ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ ആണെന്നും രാഹുൽ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിൻറേയും കണ്ണിലൂടെയാണെന്നും എഡിറ്റോറിയൽ പറയുന്നു.

പാഞ്ചജന്യത്തിന്റെ എഡിറ്റർ ഹിതേഷ് ശങ്കർ എഴുതിയ ‘ഏ നേതാജി! കൗൻ സാത് ഹോ?’ (ഏയ് നേതാവേ, നിങ്ങളുടെ ജാതി എന്താണ്?) എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലാണ് വിവാദമാകുന്നത്. സ്വാർത്ഥതാൽപര്യങ്ങൾക്കായി ജാതിയെ നോക്കി തൂക്കിനോക്കുന്നതിന് പകരം ഇന്ത്യയിൽ ജാതിയുടെ പ്രാധാന്യം മനസ്സിലാക്കുകയാണ് വേണ്ടതെന്ന് എഡിറ്റോറിയൽ പറയുന്നു. ജാതിയെ കുറിച്ചുള്ള നിലപാടിനും ജാതി സെൻസസ് വേണമെന്ന ആവശ്യത്തിലും കോൺഗ്രസ് പാർട്ടിയെ ആക്രമിക്കുന്ന ലേഖനം, കോൺഗ്രസ് പാർട്ടിയുടെ ജാതി ചോദിച്ചാൽ ഉത്തരം ഈസ്റ്റ് ഇന്ത്യാ കമ്പനിയും എഒ ഹ്യൂമും ആയിരിക്കും എന്നും പറയുന്നു.

‘മുഗളന്മാർ ജാതി വ്യവസ്ഥയെ വാല് തലപ്പുകൊണ്ട് എതിർത്തു. എന്നാൽ മിഷനറിമാർ അതിനെ നേരിട്ടെതിർക്കാതെ സേവനത്തിൻ്റെയും നവീകരണത്തിൻ്റെയും മറവിലൂടെ ലക്ഷ്യമാക്കി. ഒരാൾ സ്വന്തം ജാതിയെ എതിർക്കുന്നത് രാജ്യത്തെ ഒറ്റികൊടുക്കുന്നതിന് തുല്യമാണെന്ന് ഇന്ത്യൻ സമൂഹം മനസിലാക്കി. ഇന്ത്യയുടെ ഈ ഏകീകൃത ജാതി സമവാക്യം മുഗളന്മാരേക്കാൾ നന്നായി മിഷനറിമാർ മനസ്സിലാക്കി. ഇന്ത്യയെ തകർക്കണമെങ്കിൽ, ആദ്യം ജാതി വ്യവസ്ഥയെ തകർക്കണമെന്നാവർ മനസിലാക്കി. അതിനാൽ ജാതിയെന്ന ഏകീകൃത ഘടകം നിയന്ത്രണമാണെന്നും ചങ്ങലയാണെന്നുമൊക്കെ പറഞ്ഞ് അതിനെ തകർക്കാൻ ശ്രമിച്ചു’. ഹിതേഷ് ശങ്കർ എഡിറ്റോറിയലിൽ പറയുന്നു.

‘ഒരു ഹിന്ദുവിൻ്റെ ജീവിതത്തിൽ, അവൻ്റെ അന്തസ്സും ധാർമ്മികതയും ഉത്തരവാദിത്തവും സമൂഹവും ഉൾപ്പെടെ, ജാതിയെ ചുറ്റിപ്പറ്റിയാണ്. മിഷനറിമാർക്ക് മനസിലാക്കാൻ കഴിയാത്ത കാര്യമാണത്. തങ്ങളുടെ മതപരിവർത്തനത്തിന് ജാതിയെ ഒരു ഘടകമായി മിഷനറിമാർ കണ്ടപ്പോൾ, കോൺഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ ഒരു വിള്ളലായി കണ്ടു. ബ്രിട്ടീഷുകാരുടെ മാതൃകയിൽ, ജാതിയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ സീറ്റുകൾ വിഭജിച്ച് രാജ്യത്ത് വിഭജനം ഉണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ജാതി സെൻസസ് ആവശ്യപ്പെടുന്നത്’- എഡിറ്റോറിയൽ പറയുന്നു.

ബജറ്റ് സമ്മേളനത്തിനിടെ പാർലമെൻ്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ജാതി അറിയാൻ ബിജെപി എംപി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതിനെ തുടർന്നുള്ള രാഷ്ട്രീയ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് ജാതി വ്യവസ്ഥയുടെ പ്രതിരോധം തീർക്കനായുള്ള ശ്രമങ്ങൾ നടത്തുന്നത്.

Latest Stories

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി