'ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്നത് ജാതി, രാഹുൽ അതിനെ കാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്വത്തിന്റെയും കണ്ണിലൂടെ'; ആർഎസ്എസ് എഡിറ്റോറിയൽ വിവാദമാകുന്നു

ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന് ആർഎസ്എസ് മുഖപത്രത്തിന്റെ എഡിറ്റോറിയൽ. ജാതിയാണ് ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത് എന്ന ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ എഡിറ്റോറിയൽ വിവാദമാകുകയാണ്. മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു. ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ ആണെന്നും രാഹുൽ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിൻറേയും കണ്ണിലൂടെയാണെന്നും എഡിറ്റോറിയൽ പറയുന്നു.

പാഞ്ചജന്യത്തിന്റെ എഡിറ്റർ ഹിതേഷ് ശങ്കർ എഴുതിയ ‘ഏ നേതാജി! കൗൻ സാത് ഹോ?’ (ഏയ് നേതാവേ, നിങ്ങളുടെ ജാതി എന്താണ്?) എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലാണ് വിവാദമാകുന്നത്. സ്വാർത്ഥതാൽപര്യങ്ങൾക്കായി ജാതിയെ നോക്കി തൂക്കിനോക്കുന്നതിന് പകരം ഇന്ത്യയിൽ ജാതിയുടെ പ്രാധാന്യം മനസ്സിലാക്കുകയാണ് വേണ്ടതെന്ന് എഡിറ്റോറിയൽ പറയുന്നു. ജാതിയെ കുറിച്ചുള്ള നിലപാടിനും ജാതി സെൻസസ് വേണമെന്ന ആവശ്യത്തിലും കോൺഗ്രസ് പാർട്ടിയെ ആക്രമിക്കുന്ന ലേഖനം, കോൺഗ്രസ് പാർട്ടിയുടെ ജാതി ചോദിച്ചാൽ ഉത്തരം ഈസ്റ്റ് ഇന്ത്യാ കമ്പനിയും എഒ ഹ്യൂമും ആയിരിക്കും എന്നും പറയുന്നു.

‘മുഗളന്മാർ ജാതി വ്യവസ്ഥയെ വാല് തലപ്പുകൊണ്ട് എതിർത്തു. എന്നാൽ മിഷനറിമാർ അതിനെ നേരിട്ടെതിർക്കാതെ സേവനത്തിൻ്റെയും നവീകരണത്തിൻ്റെയും മറവിലൂടെ ലക്ഷ്യമാക്കി. ഒരാൾ സ്വന്തം ജാതിയെ എതിർക്കുന്നത് രാജ്യത്തെ ഒറ്റികൊടുക്കുന്നതിന് തുല്യമാണെന്ന് ഇന്ത്യൻ സമൂഹം മനസിലാക്കി. ഇന്ത്യയുടെ ഈ ഏകീകൃത ജാതി സമവാക്യം മുഗളന്മാരേക്കാൾ നന്നായി മിഷനറിമാർ മനസ്സിലാക്കി. ഇന്ത്യയെ തകർക്കണമെങ്കിൽ, ആദ്യം ജാതി വ്യവസ്ഥയെ തകർക്കണമെന്നാവർ മനസിലാക്കി. അതിനാൽ ജാതിയെന്ന ഏകീകൃത ഘടകം നിയന്ത്രണമാണെന്നും ചങ്ങലയാണെന്നുമൊക്കെ പറഞ്ഞ് അതിനെ തകർക്കാൻ ശ്രമിച്ചു’. ഹിതേഷ് ശങ്കർ എഡിറ്റോറിയലിൽ പറയുന്നു.

‘ഒരു ഹിന്ദുവിൻ്റെ ജീവിതത്തിൽ, അവൻ്റെ അന്തസ്സും ധാർമ്മികതയും ഉത്തരവാദിത്തവും സമൂഹവും ഉൾപ്പെടെ, ജാതിയെ ചുറ്റിപ്പറ്റിയാണ്. മിഷനറിമാർക്ക് മനസിലാക്കാൻ കഴിയാത്ത കാര്യമാണത്. തങ്ങളുടെ മതപരിവർത്തനത്തിന് ജാതിയെ ഒരു ഘടകമായി മിഷനറിമാർ കണ്ടപ്പോൾ, കോൺഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ ഒരു വിള്ളലായി കണ്ടു. ബ്രിട്ടീഷുകാരുടെ മാതൃകയിൽ, ജാതിയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ സീറ്റുകൾ വിഭജിച്ച് രാജ്യത്ത് വിഭജനം ഉണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ജാതി സെൻസസ് ആവശ്യപ്പെടുന്നത്’- എഡിറ്റോറിയൽ പറയുന്നു.

ബജറ്റ് സമ്മേളനത്തിനിടെ പാർലമെൻ്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ജാതി അറിയാൻ ബിജെപി എംപി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതിനെ തുടർന്നുള്ള രാഷ്ട്രീയ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് ജാതി വ്യവസ്ഥയുടെ പ്രതിരോധം തീർക്കനായുള്ള ശ്രമങ്ങൾ നടത്തുന്നത്.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി