പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: ഭട്ടിൻഡ എസ്.എസ്.പിക്ക് കേന്ദ്രത്തിന്റെ കാരണംകാണിക്കൽ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) വെള്ളിയാഴ്ച ഭട്ടിൻഡ സീനിയർ പൊലീസ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു, ഒരു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഭട്ടിൻഡ എസ്എസ്പിക്കെതിരെ അച്ചടക്ക നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ചതായി കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി അർച്ചന വർമ്മ കത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ബുധനാഴ്ച ആ വഴി കടന്നുപോകുമെന്ന് പ്രതിഷേധിക്കുന്ന കർഷകരോട് ഫിറോസ്പൂർ എസ്എസ്പി പറഞ്ഞതായി വ്യാഴാഴ്ച ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) പറഞ്ഞിരുന്നു. 20 മിനിറ്റോളം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടന്ന ഫ്ലൈ ഓവറിന് സമീപമുള്ള റൂട്ട് ക്ലിയർ ചെയ്യാൻ അവരോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ പ്രതിഷേധക്കാർ കരുതിയത് എസ്എസ്പി കള്ളം പറയുകയാണെന്നാണ്.

പഞ്ചാബ് സന്ദർശന വേളയിൽ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പരസ്യമായി ആഹ്വാനം ചെയ്തു എന്ന് പ്രധാനമന്ത്രി മോദിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം പഞ്ചാബ് അന്വേഷണ സമിതിക്ക് വിടരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

“കമ്മിറ്റി സംസ്ഥാനം രൂപീകരിക്കാൻ പാടില്ലായിരുന്നു. ഇത് ജുഡീഷ്യൽ പ്രക്രിയയെ മറികടക്കാനുള്ള ബോധപൂർവമായ ശ്രമമാണ്,” തുഷാർ മേത്ത പറഞ്ഞു, ഒരു എൻഐഎ ഉദ്യോഗസ്ഥന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ നാണക്കേടുണ്ടാക്കാൻ സാധ്യതയുള്ള വീഴ്ചയാണ് പഞ്ചാബ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് തടസ്സങ്ങളെക്കുറിച്ച് പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകിയില്ലെന്നും തുഷാർ മേത്ത പറഞ്ഞു.

പ്രധാനമന്ത്രി ബുധനാഴ്ച ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ച. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്ത സാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം.

Latest Stories

ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം; ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അജണ്ടകള്‍ തുറന്നുകാട്ടണം; ആഞ്ഞടിച്ച് കെസിബിസി

നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്; ശുഭാൻഷുവും സംഘവുമായി ആക്സിയം 4 വിക്ഷേപണം ഇന്ന് ഉച്ചക്ക് നടക്കും

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല; കോളജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും; ലംഘിച്ചാല്‍ നടപടി

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ