പെഗാസസ് പ്രതിഷേധം; ആറ് തൃണമൂൽ എം.പിമാരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു

പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിഷേധിച്ച്‌ രാജ്യസഭയുടെ നടുത്തളത്തിൽ പ്ലക്കാർഡുകളുമായി പ്രവേശിച്ച 6 തൃണമൂൽ എം.പിമാരെ ഇന്നത്തേക്ക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് എം.പിമാരോട് സഭയിൽ നിന്നും വിട്ടു നിൽക്കാൻ ഉത്തരവിട്ടത്. ഡോല സെൻ, നദിമുൾ ഹക്ക്, അബിർ രഞ്ജൻ ബിശ്വാസ്, ശാന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട രാജ്യസഭാംഗങ്ങൾ.

രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ആദ്യം അംഗങ്ങളോട് അവരുടെ സീറ്റുകളിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു, തുടർന്ന് പ്ലക്കാർഡുകൾ കൈവശമുള്ളവർക്കെതിരെ 255 -ാം നിയമം നടപ്പാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷ നേതാക്കൾ, സർക്കാർ വിമർശകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്താൻ കേന്ദ്ര സർക്കാർ ഇസ്രയേൽ നിർമ്മിത, സൈനിക-ഗ്രേഡ് പെഗാസസ് സ്പൈവെയർ ഉപയോഗിച്ച വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് തൃണമൂൽ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സഭയുടെ നടുത്തളത്തിൽ പ്ലക്കാർഡുകളുമായി ഇറങ്ങുകയായിരുന്നു.

“പ്രതിപക്ഷ എംപിമാർ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് രാജ്യസഭയിൽ പ്രതിഷേധിക്കും. മോദി-ഷാ സ്വേച്ഛാധിപത്യത്തിനെതിരെ മുഴുവൻ പ്രതിപക്ഷവും ഒന്നിക്കുന്നത് കാണാൻ വരൂ,” സസ്പെൻഷൻ ഉത്തരവിന് മിനിറ്റുകൾക്ക് ശേഷം, തൃണമൂൽ എം.പി ഡെറിക് ഒബ്രിയൻ ട്വീറ്റ് ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ