പെഗാസസ്‌ ചോര്‍ത്തല്‍: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന്  രാജ്യസഭാ സെക്രട്ടേറിയറ്റിന്  കേന്ദ്രത്തിൻറെ നിർദേശം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന് നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഈ വിഷയത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കൊന്നിനും മറുപടി നല്‍കേണ്ടതില്ലെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റിനുംനോട് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്നത്.

സി.പി.ഐ  എം.പി ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് ഇത്തരമൊരു മറുപടി കിട്ടിയത്. പെഗാസസ് സോഫ്റ്റ്‌ വെയര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ടോ, എന്‍.എസ്.ഒയുമായി ബന്ധപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നാണ് മറുപടി നൽകാത്തതിലുള്ള കേന്ദ്ര വിശദീകരണം.

വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയം പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ നിർദേശം.

എന്നാൽ വിഷയത്തിൽ  സുപ്രീംകോടതി ഇടപെടൽ പാർലമെന്റിൽ നിഷേധ നിലപാട്‌ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിന്‌ കനത്ത തിരിച്ചടിയാണ്. ഹർജികളുടെ പകർപ്പ് കേന്ദ്രത്തിന്‌ കൈമാറാൻ കോടതി നിർദേശിച്ചതോടെ ഇക്കാര്യത്തില്‍ വിശദീകരണം നൽകാൻ മോദി സർക്കാർ നിർബന്ധിതമാകും. പാർലമെൻറിൽ സ്വീകരിക്കുന്ന സമാന നിലപാട് പോലെ  ഒഴുക്കൻ മറുപടിയുമായി തടിതപ്പാൻ കോടതിയിൽ കേന്ദ്രത്തിനാകില്ല. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ കോടതി മേൽനോട്ടത്തില്‍ അന്വേഷണത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങാം. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരാകുന്നത്.

Latest Stories

ASIA CUP 2025: അവന്മാർ ഇങ്ങോട്ട് വന്ന് മോശമായ വാക്കുകൾ പറഞ്ഞു, പിന്നെ ഒന്നും നോക്കിയില്ല അടിച്ച് തൂക്കി: അഭിഷേക് ശർമ്മ

മോനെ സഞ്ജു, നിന്റെ കാര്യത്തിൽ ഉടൻ തീരുമാനം ആകും, ആ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ: മുരളി കാർത്തിക്

ASIA CUP 2025: അവന്മാർക്കെതിരെ ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യണം എന്ന് തോന്നി: സാഹിബ്‌സാദ ഫര്‍ഹാന്‍

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 80 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ചു

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: മുസ്ലീം ലീഗിന്‍റെ നേതൃത്വത്തിലുള്ള വീടു നിര്‍മാണം നിർത്തിവയ്ക്കാൻ നിർദേശം

ആഗോള അയ്യപ്പ സംഗമം വൻ വിജയം, 4126 പേർ പങ്കെടുത്തു: തിരുവിതാംകൂർ ദേവസ്വം ബോർഡ്

ദൈവമില്ലെന്ന് പറഞ്ഞവർ ഭഗവത് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു, പിണറായി നരകത്തില്‍ പോകും: അണ്ണാമലൈ

'ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു, ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത'; കുമ്മനം രാജശേഖരൻ

ഈ ഗ്രാമത്തിൽ വൃത്തി അൽപം കൂടുതലാണ്.. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിൽ?

'റോയലായി' നിരത്തിലേക്ക് ഇലക്ട്രിക് തൊട്ട് ഹൈബ്രിഡ് വരെ!