''ആദ്യം പൗരത്വം തെളിയിക്കൂ, എന്നിട്ടാവാം മറുപടി''; വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ച വ്യക്തിയോട് ലഖ്‌നൗ സർവകലാശാല

വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ച വ്യക്തിയോട് പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെ മറുപടി തരില്ലെന്ന് ലഖ്‌നൗ സർവകലാശാല. അലോക് ചാന്ത്യ എന്ന വ്യക്തിയോടാണ്  വിവരാവകാശ നിയമപ്രകാരം മറുപടി ലഭിക്കാൻ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല മറുപടി നൽകിയത്.

സർവകലാശാലക്ക് കീഴിലെ  ഡിഗ്രി കോളജിലെ ഫാക്കൽറ്റി അംഗം കൂടിയായ ചാന്തിയ, സ്വാശ്രയ കോഴ്സുകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനെക്കുറിച്ചും അവരുടെ ശമ്പള സ്‌കെയിലിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ തേടിയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്.

എന്നാൽ, വിവരാവകാശ നിയമത്തെ സർവകലാശാല അതിന്റെ താൽപ്പര്യങ്ങൾക്കു അനുസൃതമായി വളച്ചൊടിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്നും അവർക്കു അതിനുള്ള അധികാരമില്ലെന്നും ചാന്തിയ പ്രതികരിച്ചു.

വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പരിചയമില്ലാത്ത ചില അപേക്ഷകർ വിവരങ്ങൾ നേടുന്നതിന് അവരുടെ പൗരത്വത്തിന്റെ തെളിവുകൾ സർവകലാശാലയ്ക്ക് നൽകിയിരിക്കാം, പക്ഷേ അത് ഒരു ചട്ടമായി മാറ്റാൻ കഴിയില്ലെന്നും ചാന്തിയ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന വ്യവസ്ഥ മുൻപ് സർവകലാശാലയിൽ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അധികൃതരുടെ മറുപടി ഇങ്ങനെ: “ഇത് തുടങ്ങിയത് മുൻ വൈസ് ചാൻസലർ എസ്.പി സിങ്ങിന്റെ കാലത്താണ്. അത് ഇപ്പോഴും തുടരുന്നുണ്ട്.”

Latest Stories

ആമിർ അലിയായി പൃഥ്വിരാജ്, വൈശാഖ് ചിത്രം ഖലീഫയ്ക്ക് തുടക്കം, ഒരുങ്ങുന്നത് ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ

'കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ചു, രൂപമാറ്റം വരുത്തി'; 19കാരൻ അറസ്റ്റിൽ

'എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണം'; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ്യന്തര സെക്രട്ടറി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

'അമ്മ' തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുളളവർ

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി