ജനപ്രതിനിധി എന്ന പരിഗണന ലഭിക്കുന്നില്ല, പാര്‍ലമെന്റ് രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു; സി.ബി.ഐക്ക് എതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി കാര്‍ത്തി ചിദംബരം

സിബിഐക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരം. തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്. ജനപ്രതിനിധി ആണെന്ന പരിഗണനപോലും ലഭിക്കുന്നില്ല. സിബിഐ നടത്തിയ റെയ്ഡില്‍ പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി രേഖകളും, ഐ.ടി സ്റ്റാന്റിങ് കമ്മിറ്റിയില്‍ ഉന്നയിക്കാന്‍ സൂക്ഷിച്ച രേഖകളും പിടിച്ചെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക്് അവകാശ ലംഘനത്തിന് പരാതി നല്‍കി.

ജനാധിപത്യമൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിത്. എം പി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തിലാണ് സിബിഐ നടപടികളെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്നെ സിബിഐ വേട്ടയാടുകയാണെന്നും പരാതിയില്‍ പറയുന്നു. ചൈനീസ് കോഴ കേസില്‍ പങ്കില്ലെന്നും സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചാണ് വിസ അനുവദിച്ചതെന്നും അദ്ദേഹം പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം ചൈനീസ് വിസ കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി കാര്‍ത്തി ചിദംബരം സിബിഐ ആസ്ഥാനത്തെത്തി. ചൈനീസ് വിസ കൈക്കൂലിക്കേസിലാണ് കാര്‍ത്തി ചിദംബരത്തിനെ ചോദ്യം ചെയ്യുന്നത്. 2011ല്‍ ചൈനീസ് പൗരന്‍മാര്‍ക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചുനല്‍കി എന്നാണ് കേസ്. പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് സംഭവമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ആറ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക