പുണ്ണ് മാന്തിയിരിക്കാന്‍ കോണ്‍ഗ്രസിന് സമയമില്ലെന്ന് ശശി തരൂര്‍

രാഹുല്‍ ഗാന്ധി കഴിവുള്ള നേതാവാണെന്നും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചു വരേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോഴും ജീവനും സത്തയുമുള്ളതുമാണ്. അന്ത്യ കൂദാശക്ക് സമയമായിട്ടില്ല. മാത്രവുമല്ല പുണ്ണ് മാന്തിയിരിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും സമയമില്ല. പെട്ടെന്ന് തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവാകാന്‍ തയ്യാറാണെന്ന് നേരത്തെ തരൂര്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ സഹായിക്കുന്നതിന് പ്രാദേശികമായി വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയോഗിക്കണം.

ഇന്ത്യയെ വ്യത്യസ്ത മത-ജാതി വിഭാഗങ്ങളും സംസ്‌കാരങ്ങളുമുള്ള ഒരു മതനിരപേക്ഷ രാജ്യമായി വിഭാവനം ചെയ്ത നെഹ്റുവിന്റെ സങ്കല്‍പത്തിനു പകരം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി കാണുന്ന ഹിന്ദുത്വ സങ്കല്‍പ്പങ്ങളെ ചോദ്യംചെയ്യാന്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി