ആരോഗ്യ സേതുവിൽ സ്വകാര്യതാ ലംഘനമില്ല, 45 ദിവസത്തിനുള്ളിൽ ഡാറ്റ ഡിലീറ്റ് ചെയ്യപ്പെടുന്നു: രവിശങ്കർ പ്രസാദ്

ഇന്ത്യയുടെ കൊറോണ വൈറസ് കോൺടാക്റ്റ് ട്രേസിംഗ് ആപ്പ് ആരോഗ്യ സേതു വ്യക്തികളുടെ സ്വകാര്യത നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കാമെന്ന ആരോപണം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വീണ്ടും തള്ളി.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത കോടിക്കണക്കിന് ഉപയോക്താക്കൾ പൊതുജനങ്ങൾക്ക് ആപ്പിലുള്ള വിശ്വാസത്തിന് തെളിവാണെന്ന് ഇ-അജൻഡ ആജ് തക്കിൽ സംസാരിച്ച ഐടി മന്ത്രി പറഞ്ഞു.

ആരോഗ്യ സേതു ആപ്പ് ഒരു സ്വകാര്യ ഓപ്പറേറ്റർക്ക് ഔട്ട്‌സോഴ്‌സ് ചെയ്തതും സ്ഥാപനപരമായ മേൽനോട്ടം ഇല്ലാത്തതുമായ ഒരു ആധുനിക നിരീക്ഷണ സംവിധാനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ “അത്യാധുനിക നിരീക്ഷണ സംവിധാനമാണ്” എന്ന ആരോപണം കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് നിരസിച്ചു.

“ഈ മഹാമാരിയുടെ സമയത്ത് രാഹുൽ ഗാന്ധി രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകളുടെ റഫറൻസ് പോയിന്റായിരിക്കരുത്. സാങ്കേതികവിദ്യയോ സമ്പദ്‌വ്യവസ്ഥയോ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ അത് ചർച്ച ചെയ്യാം. ഈ പ്രതിസന്ധിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു.” അവകാശവാദം നിഷേധിച്ച രവിശങ്കർ പ്രസാദ് പറഞ്ഞു.

“വൈദ്യചികിത്സയില്ലാത്തപ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാനും അവബോധം നൽകാനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ 130 കോടിയാണ്, 121 കോടി ആളുകൾക്ക് മൊബൈൽ ഉണ്ട്, 126 കോടി ആളുകൾക്ക് ആധാർ കാർഡുകൾ ഉണ്ട്. 60 കോടിയിലധികം ആളുകൾക്ക് സ്മാർട്ട്‌ഫോണുകളുണ്ട്. ഈ ഡിജിറ്റൽ ഇന്ത്യയിൽ നമ്മൾ അഭിമാനിക്കുന്നു. ആപ്ലിക്കേഷൻ ചെയ്യുന്നതെന്തെന്നാൽ, നിങ്ങൾ രോഗബാധിതനായ ഒരാളുടെ അടുത്താണെങ്കിൽ ഇത് മുന്നറിയിപ്പ് നൽകുന്നു, മാത്രമല്ല ഇത് കോൺടാക്റ്റ് ട്രെയ്‌സിംഗും ചെയ്യുന്നു,” ആരോഗ്യ സേതു ആപ്പിന്റെ സവിശേഷതകളെ കുറിച്ച് വിശദീകരിച്ച് രവിശങ്കർ പ്രസാദ് പറഞ്ഞു.

“9.5 കോടി ആളുകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. അതായത് 9.5 കോടി ആളുകൾ ഇത് വിശ്വസിക്കുന്നു, അത് ഒരു ചെറിയ സംഖ്യയല്ല. സ്വകാര്യതയുടെ ലംഘനമില്ല. നിങ്ങളുടെ പേര് പരാമർശിച്ചിട്ടില്ല. ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്തിരിക്കുന്നു, മാത്രമല്ല ഇത് ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. 30 ദിവസത്തിനുള്ളിൽ ഡാറ്റാബേസിൽ നിന്ന് പൊതുവായ ഡാറ്റ ഡിലീറ്റ് ചെയ്യപ്പെടുന്നു ഡാറ്റ രോഗബാധിതനായ ആളുടേതാണെങ്കിൽ 45-60 ദിവസത്തിനുള്ളിൽ അത് ഡിലീറ്റ് ചെയ്യും. ദേശീയ താത്പര്യത്തിനാണ് ഇത് ചെയ്യുന്നത്. ആർക്കെങ്കിലും അതിനോട് വളരെയധികം പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് ഡൗൺ‌ലോഡ് ചെയ്യാതിരിക്കുക,” കേന്ദ്ര ഐടി മന്ത്രി കൂട്ടിച്ചേർത്തു.

രോഗികളെ കുറിച്ചുള്ള വിവരങ്ങൾ ഐസി‌എം‌ആർ പരിപാലിക്കുന്ന കേന്ദ്ര ഡാറ്റാബേസിൽ നിന്നാണ് വരുന്നതെന്നും ഏതെങ്കിലും സാങ്കേതിക വിദഗ്ധർക്ക് ആപ്ലിക്കേഷനെ കുറിച്ച് എന്തെങ്കിലും പ്രത്യേക ആശങ്കയുണ്ടെങ്കിൽ അവർ അത് ഉന്നയിക്കണമെന്നും പ്രശ്നം പരിഹരിക്കാൻ ഐടി മന്ത്രാലയം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആരോഗ്യ സെതു’ മൊബൈൽ ആപ്ലിക്കേഷന്റെ പരിധിയിൽ ഫീച്ചർ ഫോണുകളും ലാൻഡ്‌ലൈൻ കണക്ഷനുകളും ഉള്ള പൗരന്മാരെ ഉൾപ്പെടുത്തുന്നതിനായി മന്ത്രാലയം ‘ആരോഗ്യ സെതു ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റവും’ ആരംഭിച്ചു.

കേന്ദ്ര സർക്കാർ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓഫീസിലെത്തുന്ന എല്ലാ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത് ഇപ്പോൾ നിർബന്ധമാണ്.

അതേസമയം, ആപ്ലിക്കേഷനിൽ സുരക്ഷാ പ്രശ്‌നത്തെ കുറിച്ച് ഒരു എത്തിക്കൽ(നൈതിക) ഹാക്കർ ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് ആരോഗ്യ സേതുവിൽ ഡാറ്റയോ സുരക്ഷാ ലംഘനമോ കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചു.

ചൊവ്വാഴ്ച, ഫ്രഞ്ച് ഹാക്കറും സൈബർ സുരക്ഷ വിദഗ്ധനുമായ എലിയറ്റ് ആൽ‌ഡേഴ്സൺ അപ്ലിക്കേഷനിൽ “ഒരു സുരക്ഷാ പ്രശ്‌നം കണ്ടെത്തി” എന്നും “90 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണെന്നും” അവകാശപ്പെട്ടിരുന്നു.

അവകാശവാദങ്ങൾ നിരസിച്ച സർക്കാർ, “ഒരു ഉപയോക്താവിന്റെയും സ്വകാര്യ വിവരങ്ങളൊന്നും ഈ എത്തിക്കൽ ഹാക്കർ അപകടത്തിലാണെന്ന് തെളിയിച്ചിട്ടില്ല,” എന്ന് പറഞ്ഞു.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ