"സ്ത്രീയുടെ അന്തസ്സിൽ വിട്ടുവീഴ്ചയില്ല"; ഭാര്യയെ അടിച്ചതിന് ബി.ജെ.പി നേതാവിനെ പുറത്താക്കിയ സംഭവത്തിൽ മനോജ് തിവാരി

സ്ത്രീയുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി. പാർട്ടി നേതാവ് ഭാര്യയെ പരസ്യമായി ആക്രമിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തണമെന്നും തിവാരി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് ആസാദ് സിംഗിനെ പാർട്ടിയുടെ മെഹ്‌റോളി ജില്ലാ മേധാവി സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തു.

മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറുമായി വ്യാഴാഴ്ച നടന്ന വോട്ടെടുപ്പ് തയ്യാറെടുപ്പ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഡൽഹി മുൻ മേയറായിരുന്ന നേതാവ് ഭാര്യയെ ഡൽഹി ഓഫീസിൽ വെച്ച് മർദ്ദിച്ചത്. ഒരു സ്ത്രീയുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ഞങ്ങൾ ഒരു അന്വേഷണ സമിതി രൂപീകരിച്ച് വ്യക്തിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ടെന്നും തിവാരി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസുകളൊന്നുമില്ല.

ഈ സംഭവത്തിൽ ഉൾപ്പെട്ട ആരിൽ നിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി വന്നാൽ ഉചിതമായ നടപടി സ്വീകരിക്കും, ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാഹമോചനത്തിന് സിംഗ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ഡൽഹി ബിജെപിയുടെ ചുമതലയുള്ള ജാവദേക്കർ വിളിച്ച യോഗത്തിന് ശേഷമാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടാൻ തുടങ്ങിയതെന്ന് മുതിർന്ന നേതാവ് പറഞ്ഞു.

മറ്റൊരു ബി.ജെ.പി നേതാവ് വികാസ് തൻവാർ ആസാദ് സിംഗിന് പകരം മെഹ്‌റോളി ജില്ലയുടെ വർക്കിംഗ് പ്രസിഡന്റായി സ്ഥാനമേറ്റു. അതേസമയം ഭാര്യയാണ് വഴക്ക് തുടങ്ങിയതെന്ന് ആസാദ് സിംഗ് ആരോപിച്ചു. “അവൾ ആദ്യം എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു, അതിനാൽ ഞാൻ അവളെ ആത്മരക്ഷയ്ക്കായി തള്ളുകയായിരുന്നു,” ആസാദ് സിംഗ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍