"സ്ത്രീയുടെ അന്തസ്സിൽ വിട്ടുവീഴ്ചയില്ല"; ഭാര്യയെ അടിച്ചതിന് ബി.ജെ.പി നേതാവിനെ പുറത്താക്കിയ സംഭവത്തിൽ മനോജ് തിവാരി

സ്ത്രീയുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി. പാർട്ടി നേതാവ് ഭാര്യയെ പരസ്യമായി ആക്രമിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തണമെന്നും തിവാരി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് ആസാദ് സിംഗിനെ പാർട്ടിയുടെ മെഹ്‌റോളി ജില്ലാ മേധാവി സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തു.

മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറുമായി വ്യാഴാഴ്ച നടന്ന വോട്ടെടുപ്പ് തയ്യാറെടുപ്പ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഡൽഹി മുൻ മേയറായിരുന്ന നേതാവ് ഭാര്യയെ ഡൽഹി ഓഫീസിൽ വെച്ച് മർദ്ദിച്ചത്. ഒരു സ്ത്രീയുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ഞങ്ങൾ ഒരു അന്വേഷണ സമിതി രൂപീകരിച്ച് വ്യക്തിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ടെന്നും തിവാരി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസുകളൊന്നുമില്ല.

ഈ സംഭവത്തിൽ ഉൾപ്പെട്ട ആരിൽ നിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി വന്നാൽ ഉചിതമായ നടപടി സ്വീകരിക്കും, ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാഹമോചനത്തിന് സിംഗ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ഡൽഹി ബിജെപിയുടെ ചുമതലയുള്ള ജാവദേക്കർ വിളിച്ച യോഗത്തിന് ശേഷമാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടാൻ തുടങ്ങിയതെന്ന് മുതിർന്ന നേതാവ് പറഞ്ഞു.

മറ്റൊരു ബി.ജെ.പി നേതാവ് വികാസ് തൻവാർ ആസാദ് സിംഗിന് പകരം മെഹ്‌റോളി ജില്ലയുടെ വർക്കിംഗ് പ്രസിഡന്റായി സ്ഥാനമേറ്റു. അതേസമയം ഭാര്യയാണ് വഴക്ക് തുടങ്ങിയതെന്ന് ആസാദ് സിംഗ് ആരോപിച്ചു. “അവൾ ആദ്യം എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു, അതിനാൽ ഞാൻ അവളെ ആത്മരക്ഷയ്ക്കായി തള്ളുകയായിരുന്നു,” ആസാദ് സിംഗ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ