നിതീഷ് കുമാര്‍ ആണ്‍സുഹൃത്തുക്കളെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന വിദേശ വനിതകളെ പോലെ; വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിവാദ പരാമര്‍ശം നടത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ കൈലാഷ് വിജയവര്‍ഗിയ. ‘നിരന്തരം ആണ്‍സുഹൃത്തുക്കളെ മാറ്റിക്കൊണ്ടിരിക്കുന്ന വിദേശ വനിതകളെ പോലെയാണ് നിതീഷ് കുമാര്‍’ എന്നായിരുന്നു കൈലാഷിന്റെ പ്രസ്താവന.

‘ഞാന്‍ വിദേശത്തേക്ക് യാത്രപോകുമ്പോള്‍ ചിലര്‍ പറയും, അവിടെയുള്ള സ്ത്രീകള്‍ ഏത് സമയത്തും അവരുടെ ആണ്‍ സുഹൃത്തുക്കളെ മാറ്റിക്കൊണ്ടിരിക്കുമെന്ന്. ബിഹാര്‍ മുഖ്യമന്ത്രിയും ഇതിന് സമാനമാണ്. ആരുടെ കൈയാണ് പിടിച്ചിരിക്കുന്നതെന്നും ആരുടെ കൈയാണ് വിട്ടതെന്നും അദ്ദേഹം അറിയുന്നതേയില്ല’ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വിജയവര്‍ഗിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ട് പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനൊപ്പം ചേര്‍ന്ന് ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇത് എട്ടാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.

ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.

Latest Stories

'അവര്‍ എല്ലാ സംവരണവുംം തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി

ലാലേട്ടനോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചർച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി