പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ 'ലൈവില്‍'; വീണ്ടും റെയിഡുമായി കേന്ദ്ര ഏജന്‍സികള്‍; നാല് സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ നടപടി തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ വിവിധ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ റെയിഡുകള്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധന നടത്തുകയാണ്. പിഎഫ്ഐ അനുകൂലികളും പ്രവര്‍ത്തകരും ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന.

സംഘടനയുടെ നിരവധി ഗ്രൗണ്ട് വര്‍ക്ക് പ്രവര്‍ത്തകര്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് എന്‍ഐഎയ്ക്കും ലഭിച്ച വിവരം. ബിഹാറില്‍ 12 ഇടങ്ങളിലും ഉത്തര്‍പ്രദേശില്‍ രണ്ടിടത്തും പഞ്ചാബിലെ ലുധിയാനയിലും ഗോവയിലും ഓരോ കേന്ദ്രങ്ങളിലുമാണ് പരിശോധന. സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് പരിശോധന. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പിഎഫ്ഐയെ കേന്ദ്രം നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ റെയിഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടിയുടെ ഭാഗമാണ് ഇപ്പോഴുള്ള നടപടികളെന്ന് കേന്ദ്ര ഏജന്‍സികള്‍ അറിയിച്ചു.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്