പൊതുജനങ്ങളുമായി ചാനല്‍ നടത്തിയ സംവാദത്തിനിടെ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച മുസ്ലിം വിദ്യാര്‍ത്ഥിയെ പഞ്ഞിക്കിട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍- വീഡിയോ

ടെലിവിഷന്‍ ചാനലിന്റെ പൊതുജനങ്ങളുമായുള്ള സംവാദത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച മുസ്ലിം വിദ്യാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മാര്‍ച്ച് ആറിന് ഉത്തര്‍പ്രദേശിലെ മുസ്സാഫര്‍ നഗറില്‍ ആണ് സംഭവം. ഭാരത് സമാചാര്‍ എന്ന ഹിന്ദി ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത അദ്നാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്.

സൗദി അറേബ്യയില്‍ താമസിക്കുന്ന അദ്നാന്‍ വാര്‍ഷിക പരീക്ഷ എഴുതാനാണ് മുസ്സഫര്‍നഗറില്‍ എത്തിയതെന്ന് കാരവന്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു. ആ പ്രദേശത്തെ തൊഴില്‍ സാധ്യതയെ കുറിച്ചും വിദ്യാഭ്യാസ സൗകര്യത്തെ കുറിച്ചും അവതാരകനായ നരേന്ദ്ര പ്രതാപ് പരിപാടിയില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. പ്രതാപിന്റെ ചോദ്യത്തിന് അദ്‌നാന്‍ മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞു. അവന്‍ മുന്നോ നാലോ കാര്യങ്ങള്‍ മാത്രമേ പറഞ്ഞുള്ളുവെന്ന് പ്രതാപ് പറഞ്ഞു.

ചര്‍ച്ചയ്ക്കിടെ ആരെയും ബി.ജെ.പിയെ വിമര്‍ശിച്ചു കൊണ്ട് സംസാരിക്കാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്നും പ്രതാപ് കൂട്ടിച്ചേര്‍ത്തു. യുവാവിനെ രക്ഷിച്ചത് ആര്‍.എല്‍.ഡി ആണെന്നും, പിന്നീട് ആര്‍.എല്‍.ഡിയും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതായും പ്രതാപ് വ്യക്തമാക്കി.

ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് നാട്ടില്‍ പണിയൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞു. ഞാന്‍ തീവ്രവാദിയാണെന്നൊക്കെ അവര്‍ പറയാന്‍ തുടങ്ങി. പിന്നീട് എന്നെ മര്‍ദ്ദിക്കുകയും ചെയ്തു. അത് ബി.ജെ.പിയുടെ ആളുകളാണ്. പൊലീസ് ഇതു വരെ നടപടി ഒന്നും എടുത്തിട്ടില്ല. അവര്‍ ശിക്ഷിക്കപ്പെടണം. ഞാന്‍ മുസ്ലിം ആയതിനാലാണ് മര്‍ദ്ദിക്കപ്പെട്ടത്. ഞാന്‍ ബി.ജെ.പിക്കെതിരെ സംസാരിച്ചു. അതു കൊണ്ടാണവര്‍ എന്നെ തല്ലിയത്”- അദ്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ