മുസ്ലീം യുവതിക്ക് സ്വത്തില്‍ പുരുഷന് തുല്യമായ അവകാശം; കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തും; വി പി സുഹറയുടെ നിവേദനം സ്വീകരിച്ച് കിരണ്‍ റിജിജു; വാക്ക് പാലിച്ച് സുരേഷ് ഗോപി

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് സമര പ്രഖ്യാപനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തക വി പി സുഹറയ്ക്ക് നല്‍കിയ വാക്കുപാലിച്ച് കേന്ദ്രമന്ത്രി. സംഭവത്തില്‍ ഇടപെടല്‍ നടത്തുന്നതിനായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജിജുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തില്‍ സുരേഷ് ഗോപിയുടെ സാനിധ്യത്തിലാണ് സുഹറ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. മുസ്‌ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തുക എന്നീ രണ്ട് ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനവും നിയമ ഭേദഗതിക്കായി തയ്യാറാക്കിയ കരടും അവര്‍ മന്ത്രിക്ക് കൈമാറി.

മുസ്ലീം സ്ത്രീകളുടെ തുല്യ അനന്തരാവകാശവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന ചര്‍ച്ചയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തില്‍
കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ ഉന്നത വിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തി കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്താന്‍ തീരുമാനം എടുക്കുമെന്ന് കിരണ്‍ റിജിജു സുഹറയ്ക്ക് ഉറപ്പു നല്‍കി.
എല്ലാവര്‍ക്കും സമത്വത്തിനും നീതിക്കും വേണ്ടി ഞാന്‍ ഉറച്ചു നില്‍ക്കും, നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്ന ശ്രമങ്ങളെ ഞാന്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും സുരേഷ് ഗോപി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ജന്തര്‍മന്തറില്‍ മരണംവരെ വിപി സുഹറ നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപിയുടെ ഉറപ്പിന്‍മേലാണ് അവര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിയത്.

കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയവും നിയമ മന്ത്രാലയവുമായി കൂടികാഴ്ച്ചക്ക് അവസരമൊരുക്കാമെന്നും വിഷയത്തില്‍ ഇടപെടാമെന്നും സുഹറയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി അടുത്ത മൂന്ന് ദിവസം കൂടി ഡല്‍ഹിയില്‍ തുടരുമെന്ന് സുഹ്റ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെയാണ് കേന്ദ്രമന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സുഹറയ്ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്.

മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയാണ് വി പി സുഹറ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കില്‍ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കില്‍ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങള്‍ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്നും സുഹ്റ ചോദിച്ചു.

Latest Stories

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്ന് പ്രോസിക്യൂഷന്‍; വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ല; 'കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയ വിധി നിരാശാജനകം'

'ശിക്ഷ കുറഞ്ഞുപോയി, അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല'; സംവിധായകൻ കമൽ

'ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപ വില, മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ'; നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ നിരാശയെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; വിധിപ്പകർപ്പ് വായിച്ച് കഴിഞ്ഞ് തുടർ നടപടിയെന്ന് മന്ത്രി പി രാജീവ്, സർക്കാർ അപ്പീൽ നൽകും

പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി; അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും കോടതി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

ചരിത്രക്കുതിപ്പിൽ സ്വർണവില; പവന് 98,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് ഡിജിസി

'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം