രാജ്യത്ത് റോഡ് അപകടങ്ങളിൽ കൂടുതൽ പേർ മരിച്ചത് ഇന്ത്യയിൽ; ജിഡിപിയിൽ ഉണ്ടാകുന്നത് മൂന്ന് ശതമാനം നഷ്ടം: നിതിൻ ഗഡ്‍കരി

റോഡ് അപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. യുദ്ധം, തീവ്രവാദം, നക്സലിസം എന്നിവ മൂലമുള്ള മരണങ്ങളേക്കാൾ കൂടുതലാണ് ഇന്ത്യയിലെ കണക്കെന്നും നിതിൻ ഗഡ്കരി. റോഡ് എഞ്ചിനീയർമാരെയും നിതിൻ ഗഡ്‍കരി കുറ്റപ്പെടുത്തി. അതേസമയം റോഡ് പദ്ധതികൾക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടുകളിലെ അപാകം ബ്ലാക്ക്‌സ്‌പോട്ടുകളുടെ വർദ്ധനവിന് കാരണമായതായും നിതിൻ ഗഡ്കരി പറഞ്ഞു.

എഫ്ഐസിസിഐ റോഡ് സേഫ്റ്റി അവാർഡുകളുടെയും കോൺക്ലേവ് 2024-ൻ്റെയും ആറാം പതിപ്പിൽ സംസാരിക്കുന്നതിനിടയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ പ്രതിവർഷം 500,000 അപകടങ്ങൾ സംഭവിക്കുന്നുവെന്നും 1,50,000 മരണങ്ങളും 300,000 പേർക്ക് പരിക്കേൽക്കുന്നതായും ഗഡ്കരി പറഞ്ഞു. ഇത് രാജ്യത്തിൻ്റെ ജിഡിപിയിൽ മൂന്ന് ശതമാനം നഷ്ടമുണ്ടാക്കുന്നു. അപകടങ്ങളിൽ ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് വളരെ സാധാരണമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

അതേസമയം റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസുകൾക്കും ഡ്രൈവർമാർക്കും പുതിയ കോഡുകൾ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു. അപകടത്തിൽപ്പെട്ടവർക്ക് യഥാസമയം ചികിത്സ ലഭിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്തുന്നതിന് ഐഐടിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.

റോഡപകടങ്ങളുടെ ഉയർന്ന തോത് കുറയ്ക്കുന്നതിനായി റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ആംബുലൻസുകൾക്കും അവയുടെ ഡ്രൈവർമാർക്കും പുതിയ കോഡുകൾ തയ്യാറാക്കുന്നു. നൂതന രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പാരാമെഡിക്കുകളെ പരിശീലിപ്പിക്കുന്നതിൽ ഈ കോഡുകൾ ശ്രദ്ധ കേന്ദ്രീകരിക്കും, കൂടാതെ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂർ വരെ വൈകിപ്പിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി കൂടിയാലോചനകൾ നടന്നുവരികയാണെന്ന് ഗഡ്കരി സൂചിപ്പിച്ചു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ