മോദിക്ക് തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് ലക്ഷ്യം, കർഷകരുടെ ക്ഷേമമല്ല: സുപ്രീം കോടതി നിയോഗിച്ച കർഷക സമിതി അംഗം

കഴിഞ്ഞ ഒരു വർഷമായി കർഷകരുടെ പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്ന മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിന്തിരിപ്പൻ എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി നിയോഗിച്ച കർഷക സമിതി അംഗം അനിൽ ഘൻവത്.

“കർഷകരുടെ ഉന്നമനത്തിന് മേൽ രാഷ്ട്രീയം തിരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പിന്തിരിപ്പൻ നടപടിയാണിത്,” ഘൻവത് പറഞ്ഞതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

“ഞങ്ങളുടെ സമിതി മൂന്ന് കാർഷിക നിയമങ്ങളിൽ നിരവധി തിരുത്തലുകളും പരിഹാരങ്ങളും സമർപ്പിച്ചിരുന്നു, എന്നാൽ പ്രതിസന്ധി പരിഹരിക്കാനായി അത് ഉപയോഗിക്കുന്നതിന് പകരം, പ്രധാനമന്ത്രി മോദിയും ബിജെപിയും പിന്നോട്ട് പോകാൻ തീരുമാനിച്ചു. അവർക്ക് തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് വേണ്ടത്, മറ്റൊന്നുമല്ല,” ഘൻവത് പറഞ്ഞു.

ഗുരുനാനാക്ക് ജയന്തി ദിനത്തിൽ (ഗുർപുരാബ്) രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, മൂന്ന് നിയമങ്ങളും കർഷകർക്ക് വേണ്ടിയുള്ളതാണെന്നും എന്നാൽ “എത്ര ശ്രമിച്ചിട്ടും ഒരു വിഭാഗം കർഷകരെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല” എന്നും പറഞ്ഞു.

“ഞങ്ങളുടെ ശിപാർശകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടും, ഈ സർക്കാർ അത് വായിച്ചിട്ടുപോലുമില്ലെന്നാണ് ഇപ്പോൾ തോന്നുന്നത്, വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ, കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം തികച്ചും രാഷ്ട്രീയമാണ്,” ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് ഘൻവത് പറഞ്ഞു.

കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഇപ്പോൾ കാർഷിക മേഖലയിലെയും അതിന്റെ വിപണന മേഖലയിലെയും എല്ലാത്തരം പരിഷ്കാരങ്ങളുടെയും വാതിലുകൾ അടച്ചിരിക്കുന്നുവെന്ന് അനിൽ ഘൻവത് പറഞ്ഞു.

“പാർട്ടിയുടെ (ബിജെപി) രാഷ്ട്രീയ താൽപ്പര്യത്തിന് മുകളിൽ കർഷകരുടെ താൽപര്യം ബലികഴിക്കപ്പെട്ടിരിക്കുന്നു, ”അദ്ദേഹം അവകാശപ്പെട്ടു.

കേന്ദ്ര കൃഷി മന്ത്രിയായിരിക്കെ, എൻസിപി അധ്യക്ഷൻ ശരദ് പവാറും സമാനമായ പരിഷ്‌കാരങ്ങൾക്കായി മുന്നോട്ട് വന്നിരുന്നു, എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹവും പിന്നീട് ഈ നിയമങ്ങളെ എതിർത്തു, ഘൻവത് പറഞ്ഞു. കർഷക സംഘടന എന്ന നിലയിൽ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി