'മഹുവ മൊയ്ത്ര രാഷ്ട്രീയ ഇര'; പിന്തുണച്ച് മമത ബാനര്‍ജിയുടെ അനന്തരവന്‍; നിലപാട് പറയാതെ ഒളിച്ചുകളിച്ച് മുഖ്യമന്ത്രി

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എം.പി. മഹുവ മൊയ്ത്രയ്ക്കു പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മഹുവ മൊയ്ത്ര രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു. ദീര്‍ഘകാലത്തെ മൗനത്തിന് ശേഷമാണ് ഇക്കാര്യത്തിന് പാര്‍ട്ടി ആദ്യമായി നിലപാട് സ്വീകരിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്തരവനും പാര്‍ട്ടിയിലെ രണ്ടാമനുമാണ് അഭിഷേക്.

സ്വന്തം യുദ്ധങ്ങള്‍ സ്വയം പോരാടാന്‍ ശേഷിയുള്ള നേതാവാണ് മഹുവ. കേന്ദ്ര സര്‍ക്കാര്‍ മഹുവയ്ക്കെതിരേ അന്വേഷണം നടത്തുമെന്നാണു കരുതിയിരുന്നത്. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിലും അങ്ങനെയാണു വായിച്ചത്. മഹുവയ്ക്കെതിരേ നിങ്ങളുടെ കൈയില്‍ ഒന്നുമില്ലെങ്കില്‍ പുറത്താക്കല്‍ എന്തിനാണ്. കഴിഞ്ഞ നാലു വര്‍ഷമായി അവര്‍ എന്നെയും വേട്ടയാകുകയാണ്. അതാണ് അവരുടെ രീതിയെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു. എന്നാല്‍, അടുത്തിടെ നിരവധി പൊതുയോഗങ്ങളില്‍ പ്രസംഗിച്ച മമത ബാനര്‍ജി ഇക്കാര്യത്തെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.

അതേസമയം, തനിക്കെതിരെ കങ്കാരു കോടതി മുന്‍കൂട്ടി നിശ്ചയിച്ച കളിയാണ് നടന്നതെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പറഞ്ഞു. ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അധാര്‍മ്മികമായി പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയാകുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു മഹുവയുടെ പ്രതികരണം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്നും അവര്‍ എക്സില്‍ കുറിച്ചു. മഹുവയ്‌ക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി യോഗത്തില്‍ ഇന്നലെ പാസ്സായിയിരുന്നു. സമിതിയിലെ ആറംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചപ്പോള്‍ നാലംഗങ്ങള്‍ എതിര്‍ത്തു.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്