“അസത്യത്തിന്റെ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നവർക്ക് മഹാത്മാഗാന്ധിയെ മനസ്സിലാകില്ല”: മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനത്തിൽ ബി.ജെ.പിയെയും അതിന്റെ പ്രത്യയശാസ്ത്ര ഉപദേശക സംഘടന ആർ.എസ്എസിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവും” എന്ന് സോണിയ ഗാന്ധി പറഞ്ഞു. “അസത്യത്തിന്റെ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നവർക്ക് മഹാത്മാഗാന്ധിയെ മനസ്സിലാകില്ല,” രാജ്ഘട്ടിൽ ഒരു ഹ്രസ്വ പ്രസംഗത്തോടെ ദിവസം ആരംഭിച്ച സോണിയ ഗാന്ധി പറഞ്ഞു.

“സ്വയം പരമോന്നതമെന്ന് കരുതുന്നവർ മഹാത്മാഗാന്ധിയുടെ ത്യാഗങ്ങൾ എങ്ങനെ മനസ്സിലാക്കും …. അസത്യത്തിന്റെ രാഷ്ട്രീയം ചെയ്യുന്നവർക്ക് ഗാന്ധിയുടെ അഹിംസ തത്വശാസ്ത്രം മനസ്സിലാകില്ല,” അവർ പറഞ്ഞു.

“ഇന്ത്യയും ഗാന്ധിയും പര്യായ പദങ്ങളാണ്. എന്നിട്ടും ആർ‌എസ്‌എസിനെ ഇന്ത്യയുടെ പര്യായമാക്കാനാണ് ചിലർ ആഗ്രഹിക്കുന്നത്,” മഹാത്മാവിന്റെ ആശയങ്ങൾ പാലിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു കൊണ്ട് സോണിയ ഗാന്ധി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി